Kerala

ജനവാസ മേഖലയിൽ നിന്നും പിടികൂടുന്ന വന്യമൃഗങ്ങളെ മൃഗശാലയിലേക്ക് മാറ്റുമെന്ന് വനംമന്ത്രി

സംസ്ഥാനത്ത് ജനവാസ മേഖലയിൽ നിന്ന് പിടികൂടുന്ന വന്യമൃഗങ്ങളെ മൃഗശാലയിലേക്ക് മാറ്റുമെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ നിയമസഭയിൽ. തൃശൂർ സുവോളജിക്കൽ പാർക്കിലേക്കാണ് പിടികൂടന്ന വന്യമൃഗങ്ങളെ മാറ്റുക. വന്യമൃഗങ്ങളെ സംരക്ഷിക്കാനും ചികിത്സിക്കാനും നടപടികളെടുക്കും. വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവവരുടെ നിരക്ക് കഴിഞ്ഞ മൂന്നുവർഷത്തേക്കാൾ കുറഞ്ഞെന്നും മന്ത്രി പറഞ്ഞു.

വന്യജീവികളെ ഉൾക്കാട്ടിലേക്ക് അയക്കുന്നതാണ് രീതി. അവ തിരിച്ചുവരുമെന്നത് പച്ചമലയാളത്തിൽ നമുക്ക് ബോധ്യമാണെന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞു. അതിനാലാണ് പിടികൂടുന്നവയെ മൃഗശാലയിലേക്ക് മാറ്റാൻ തീരുമാനിച്ചിരിക്കുന്നത്. വന്യ ജീവി ആക്രമണം പ്രതിരോധത്തിന് വിവിധ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. വിവിധ വകുപ്പ്, സർക്കാർ തലത്തിൽ പദ്ധതികൾ നടപ്പാക്കി വരുന്നുണ്ട്. 

കഴിഞ്ഞ മൂന്ന് വർഷത്തേക്കാൾ മരണ നിരക്കും പരാതികളും കുറഞ്ഞുവെന്ന് മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാനുള്ള അനുമതി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് സംസ്ഥാന സർക്കാർ നൽകിയിട്ടുണ്ട്. ഇതിനായി സഹായധനം വർധിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു

See also  പത്മകുമാറിനെതിരെ നടപടിയെടുക്കാത്തതിന്റെ കാരണമടക്കം പറയും; സിപിഎമ്മിന്റെ ഗൃഹസന്ദർശനത്തിന് തുടക്കം

Related Articles

Back to top button