Local

മലപ്പുറം ജില്ലാ ടൂറിസത്തിൽ കോടിക്കിലുക്കം

മലപ്പുറം: മലപ്പുറം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിന്ന് ഈ വർഷം രണ്ടരക്കോടിയോളം രൂപ വരുമാനം ലഭിച്ചു. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (ഡി.ടി.പി.സി.) നേരിട്ട് പ്രവേശന ഫീസ് ഈടാക്കുന്ന ആറ് കേന്ദ്രങ്ങളിൽ നിന്നാണ് ഈ വരുമാനം.

2023 ജനുവരി മുതൽ ഡിസംബർ വരെയുള്ള കണക്കനുസരിച്ച്, 1.56 കോടി രൂപ പ്രവേശന ഫീസിൽ നിന്നും ഒരു കോടി രൂപ വാടകയിനത്തിലും റൈഡുകളിൽ നിന്നും ലഭിച്ചു. ഏറ്റവും കൂടുതൽ വരുമാനം ലഭിച്ചത് മലപ്പുറം കോട്ടക്കുന്നിൽ നിന്നാണ് – പ്രവേശന ഫീസിൽ നിന്ന് 1.06 കോടി രൂപ. മറ്റ് പ്രധാന വരുമാന സ്രോതസ്സുകൾ:

  • ശാന്തിതീരം റിവർ സൈഡ് വാക്ക്: 25 ലക്ഷം രൂപ
  • ആഢ്യൻപാറ: 15 ലക്ഷം രൂപ
  • കുറ്റിപ്പുറം നിളയോരം പാർക്ക്: 10 ലക്ഷം രൂപ
  • ചെറൂമ്പ ഇക്കോ വില്ലേജ്: 5 ലക്ഷം രൂപ
  • കേരളാംകുണ്ട് വെള്ളച്ചാട്ടം: 4 ലക്ഷം രൂപ

മഴക്കാലത്ത് കാലാവസ്ഥാ വകുപ്പിന്റെ നിർദ്ദേശപ്രകാരം ചില കേന്ദ്രങ്ങൾ ആഴ്ചകളോളം അടച്ചിട്ടിരുന്നു എന്നിട്ടും ഈ നേട്ടം കൈവരിക്കാൻ സാധിച്ചത് സന്ദർശകരുടെ എണ്ണത്തിലുണ്ടായ വർദ്ധനവാണ് കാരണം.

പടിഞ്ഞാറെക്കര, ബിയ്യം ബ്രിഡ്ജ്, ഒട്ടുംപുറം ബീച്ച്, വണ്ടൂർ ടൗൺ സ്‌ക്വയർ, ചെരണി, തിരൂർ ടൂറിസം പദ്ധതി, മിനി പമ്പ എന്നീ ഡി.ടി.പി.സി. കേന്ദ്രങ്ങളിൽ പ്രവേശന ഫീസ് 10 രൂപയാണ് ഈടാക്കുന്നത്. വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള പുതിയ പദ്ധതികൾ ആലോചിക്കുന്ന ടൂറിസം വകുപ്പിന് ഈ നേട്ടം വലിയ പ്രചോദനമാണ്.

See also  ചെറുവാടി വ്യാപാരോത്സവം ഇന്നത്തെ വിജയി

Related Articles

Check Also
Close
Back to top button