വിശ്വാസപൂർവ്വം ആത്മകഥയെ കുറിച്ച് എഴുത്തുകാരൻ സമീർ കാവാഡ്

ആസൂത്രണ മികവിലും സംഘടനാ മികവിലും മർക്കസും സ്ഥാപനങ്ങളും കാന്തപുരം എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട് സമീർ കാവാട് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു
ഫേസ്ബുക് പോസ്റ്റിന്റെ പോരണരൂപം:-
“മർക്കസിന്റെയും എസ്എസ്എഫ് ഉൾപ്പെടെയുള്ള സംഘടനകളുടെയും പല സമ്മേളനങ്ങളിലും ഞാൻ പങ്കെടുത്തിട്ടുണ്ട്. എന്നെ ആകർഷിക്കുക മാത്രമല്ല അത്ഭുതപ്പെടുത്തുകയും ചെയ്ത ഒരു കാര്യം ആ ചടങ്ങുകളുടെ ആസൂത്രണവും അച്ചടക്കവുമാണ്. ഇന്ന് ഇത്തരം സമ്മേളനങ്ങളുടെ നടത്തിപ്പിന് പ്രൊഫഷണൽ സംഘങ്ങളെ ലഭിക്കും. ഇത്തരം സംഘങ്ങൾ ഒന്നുമില്ലാത്ത കാലത്താണ് അവരെ വെല്ലുന്ന ആസൂത്രണത്തോടെയും പാർട്ടികളെ തോൽപ്പിക്കുന്ന അച്ചടക്കത്തോടെയും സമ്മേളനങ്ങൾ സംഘടിപ്പിച്ചത്. സംഘടനകളെയും സ്ഥാപനങ്ങളെയും അനുയായികളെയും കാന്തപുരം ഉസ്താദ് എങ്ങനെ വാർത്തടുത്തു എന്നതിൻറെ മകുടോദാഹരണമാണിത്.”
എ.പി ഉസ്താദിൻ്റെ ആത്മകഥയിൽ വാവാട് ജുമുഅത്ത് പള്ളി ദർസിൽ ഓതിയിരുന്ന കാലത്ത് ആ നാട്ടിൽ നടന്ന ഒരനുഭവം വിവരിക്കുന്നുണ്ട്. സലഫി-മൗദൂദി വിചാരധാരയുടെ ബിദ്അത്തുകൾക്കെതിരെ ജാഗ്രത പുലർത്തേണ്ട സുന്നത്ത് ജമാഅത്ത് പ്രവർത്തകർക്ക് ആവേശം പകരുന്നതാണത്.
കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ ആത്മകഥയായ ‘വിശ്വാസപൂർവ’ത്തിൻ്റെ പ്രീമിയം ഹാർഡ് ബൗണ്ട് കോപി ശരീഫ് ശ്രീ സമീർ കാവഡിന് കൈമാറുന്നു
പോക്കർ കുട്ടി മുസ്ലിയാർ ആയിരുന്നു അന്നവിടെ മുദരിസ്. അദ്ദേഹത്തെക്കുറിച്ച് ‘ഒരു മുതഅല്ലിമിന്റെ ജീവിതം’ എന്ന അധ്യായത്തിൽ എ പി ഉസ്താദ് ഇങ്ങനെ എഴുതുന്നു; “വാത്സല്യം നിറഞ്ഞ വിനയം ആയിരുന്നു ഉസ്താദിൻറെ എപ്പോഴത്തെയും ഭാവം. മറിച്ച് ഒരു ഭാവം ഞാൻ കണ്ടത് ജമാഅത്ത് ഇസ്ലാമിക്കാർക്ക് മറുപടി പറയുമ്പോഴാണ്.” സംഭവം ഇതാണ് .
പരപ്പൻപൊയിലിൽ മൗദൂദികൾ ഒരു പരിപാടി സംഘടിപ്പിച്ചു. നാട്ടിലെ സമ്പന്ന പ്രമാണിമാരുടെ മക്കളായിരുന്നു സംഘാടകർ. തൊട്ടടുത്ത വെള്ളിയാഴ്ച ജുമുഅക്ക് ശേഷം ജമാഅത്തെ ഇസ്ലാമിക്കെതിരെ പോക്കർ കുട്ടി ഉസ്താദ് ജനങ്ങളെ ഉണർത്തി; “ഞാൻ ജീവിച്ചിരിക്കുന്നിടത്തോളം ഈ നാട്ടിലെ എന്റെ ഖാസി സ്ഥാനം നിലനിൽക്കുന്ന കാലത്തോളം ഇത്തരം ബിദ്അത്തുകൾ ഈ നാട്ടിലേക്ക് കടന്നു വരാൻ ഞാൻ അനുവദിക്കില്ല.”
അന്ന് ആ സംഭവത്തിന് ദൃക്സാക്ഷിയായ ഒരു മുതഅല്ലിമായിരുന്ന എ.പി. ഉസ്താദ് എഴുതുന്നു; “പ്രമാണിമാരുടെ മക്കൾ ആയതുകൊണ്ട് ഉസ്താദ് വല്ലതും പറയുമോ എന്ന് സംശയം ചിലർക്കെല്ലാം ഉണ്ടായിരുന്നു. എന്നാൽ ഇസ്ലാമിക പ്രമാണങ്ങളെ വക്രീകരിച്ചവതരിപ്പിക്കുന്ന ബിദഈ പ്രവർത്തനങ്ങൾക്ക് കൂട്ടുനിൽക്കുന്ന എല്ലാ പ്രമാണിമാർക്കും മുതലാളിമാർക്കും ഉള്ള താക്കീതായിരുന്നു ആ പ്രസംഗം.”
വർത്തമാനകാലത്ത് മുദരിസുമാരും മറ്റുമായി മഹല്ലുകളുടെ ഉത്തരവാദിത്വം വഹിക്കുന്നവരോടുള്ള കാന്തപുരം ഉസ്താദിൻറെ ഓർമ്മപ്പെടുത്തലും താക്കീതും കൂടി ഇതിൽ വായിച്ചെടുക്കാം. ചിന്തിക്കുന്ന പണ്ഡിതന്മാർക്കും പാമരന്മാർക്കും ഈ ആത്മകഥയിൽ ധാരാളം പാഠങ്ങളുണ്ട്. ഇസ്ലാമിനെ സംബന്ധിച്ച് ഭൂതകാലത്തിലാണ് അതിന്റെ മഹത്തായ അടരുകൾ കുടികൊള്ളുന്നത്. ഭാവി പോലും നമുക്ക് ഭൂതമാണല്ലോ.
‘വിശ്വാസപൂർവം’ വായന തുടരുന്നു…
______________________
സമീർ കാവാഡ്
10 | 07 | 2024