കൊടുവള്ളി കൊളത്തക്കരയിൽ കഞ്ചാവ് വേട്ട വില്പനക്കായി കൊണ്ടുവന്ന 1.150 കിലോഗ്രാം കഞ്ചാവുമായി മാനിപുരം സ്വദേശി പിടിയിൽ

കൊടുവള്ളി: വിൽപ്പനക്കായി കൊണ്ടുവന്ന 1.150 കിലോഗ്രാം കഞ്ചാവുമായി മാനിപുരം സ്വദേശിയായ ഗുലാബി എന്നറിയപ്പെടുന്ന പുറായിൽ നൗഷാദ് ഗുലാം (48) നെ കൊടുവള്ളി പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി നിധിൻരാജ് ഐപിഎസ് അവർകളുടെ നിർദേശപ്രകാരം താമരശ്ശേരി ഡിവൈഎസ്പി പ്രമോദ്. പി യുടെ മേൽനോട്ടത്തിൽ താമരശ്ശേരി സബ്ബ് ഡിവിഷനിലെ മയക്കു മരുന്ന് വിൽപ്പന സംഘങ്ങളെ നിരീക്ഷിച്ചു വരുന്നതിനിടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊടുവള്ളി ഇൻസ്‌പെക്ടർ അഭിലാഷ്.കെ.പിയുടെ നേതൃത്വത്തിൽ കൊടുവള്ളി എസ് ഐ ജിയോ സദാനന്ദനും സംഘവുമാണ് വിൽപ്പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി പ്രതിയെ പിടികൂടിയത്. മാനിപുരം-ഓമശ്ശേരി റോഡിൽ കൊളത്തക്കര അങ്ങാടിയിൽ തട്ടുകട നടത്തി വരികയായിരുന്ന പ്രതി കുറച്ചു നാളുകളായി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നും ആന്ധ്രയിൽ നിന്നും വിൽപ്പനക്കായി കൊണ്ടുവന്ന കഞ്ചാവാണിതെന്നു പ്രതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തുമെന്നു കൊടുവള്ളി പോലീസ് അറിയിച്ചു.
കൊടുവള്ളി എസ് ഐ ജിയോ സദാനന്ദൻ, അഡിഷണൽ എസ് ഐ ശ്രീനിവാസൻ, എഎസ്ഐ ഹരിദാസൻ നന്മണ്ട, സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ പ്രസൂൺ.പി, രതീഷ്. എ.കെ, സിൻജിത്ത്. കെ, സിവിൽ പോലീസ് ഉദ്യോഗസ്ഥരായ ഷെഫീഖ് നീലിയാനിക്കൽ, റിജോ മാത്യു, വബിത്ത്. വി.കെ, ശ്രീനിഷ്.എം, ഷിജു.എം.കെ, ജയന്തി റീജ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. താമരശ്ശേരി കോടതിയിൽ ഹാജറാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.