National

കെജ്‌രിവാളിനെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി; അദ്ദേഹം യമുനാ നദിയിലെ മലിന ജലം കുടിക്കണം

ഇന്ത്യാ മുന്നണിയിലെ പ്രധാനിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ മുന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി. ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. ഇന്ത്യാ മുന്നണിയില്‍ വലിയ വിള്ളലുണ്ടാക്കാന്‍ സാധ്യതയുള്ള പ്രസ്താവനയുമായാണ് ലോക്‌സഭ പ്രതിക്ഷ നേതാവ് കൂടിയായ രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്.

അഞ്ച് വര്‍ഷം മുന്‍പേ യമുന ശുചീകരിക്കും എന്ന വാഗ്ദാനം പോലും കെജ്രിവാളിന് നിറവേറ്റാന്‍ സാധിച്ചില്ല. ‘അഞ്ച് വര്‍ഷം മുന്‍പ് യമുനാനദിയില്‍ കുളിക്കുമെന്നും, യമുനയിലെ വെള്ളം കുടിക്കും എന്നും കെജ്രിവാള്‍ പറഞ്ഞിരുന്നു. നാളിതുവരെ യമുനാനദിയുടെ പരിസരത്ത് പോലും താന്‍ കെജ്രിവാളിനെ കണ്ടിട്ടില്ല. ഇന്ന് ഞാന്‍ വെല്ലുവിളിക്കുകയാണ് അരവിന്ദ് കെജ്രിവാള്‍ യമുനാനദിയിലെ ആ മലിനജലം കുടിക്കണം.

പൊതുജനങ്ങള്‍ക്ക് മലിനജലം കുടിക്കാന്‍ നല്‍കിയിട്ട് കോടികള്‍ മുടക്കി പണിത വസതിയില്‍ ഫില്‍റ്റേര്‍ഡ് വെള്ളം കുടിച്ചും, ആഡംബരജീവിതം നയിച്ചുമാണ് കെജ്രിവാള്‍ ജീവിക്കുന്നതെന്നും’ രാഹുല്‍ഗാന്ധി കെജ്രിവാളിനെതിരെ തുറന്നടിച്ചു. എഎപിയുടേത് കോര്‍പ്പറേറ്റ് സര്‍ക്കാരാണ്. കെജ്രിവാള്‍ നല്‍കുന്നതെല്ലാം പൊള്ളയായ വാഗ്ദാനങ്ങള്‍ എന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു. ഇക്കാര്യത്തില്‍ കെജ്രിവാളും മോദിയും ഒരുപോലെ എന്നും രാഹുല്‍ഗാന്ധി പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം കലാശക്കൊട്ടിലേക്കു നീങ്ങുന്നതിനിടെയാണ് രാഹുല്‍ ഗാന്ധിയുടെ കടന്നാക്രമണം.

See also  ആത്മഹത്യയെന്ന് കരുതിയ മരണം; നാല് വയസുകാരി മകൾ വരച്ച ചിത്രം തെളിയിച്ചത് കൊലപാതക വിവരം

Related Articles

Back to top button