Local

കേരള വാഴ്സിറ്റി കലോത്സവം: ‘ഇൻതിഫാദ’ പേര്മാറ്റാൻ വി.സിയുടെ ഉത്തരവ്

തിരുവനന്തപുരം: ഏഴിന് തുടങ്ങുന്ന കേരള സർവകലാശാലാ യുവജനോത്സവത്തിന് ‘ഇൻതിഫാദ’ എന്ന പേര് പാടില്ലെന്ന് വൈസ്ചാൻസലർ ഡോ.മോഹനൻ കുന്നുമ്മേൽ ഉത്തരവിറക്കി. ഇസ്രയേലിനെതിരെ ആക്രമണം നടത്താൻ ഹമാസ് ഉപയോഗിച്ച വാക്കാണിതെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം വിദ്യാർത്ഥികൾ വി.സിക്ക് പരാതി നൽകിയിരുന്നു.ചെറുത്തുനിൽപ്പ്, രക്തരൂക്ഷിത വിപ്ലവം എന്നൊക്കെയാണ് അർത്ഥം. ഭീകര സംഘടനകൾ ഉപയോഗിക്കുന്ന വാക്ക് കലോത്സവത്തിന്റെ പേരാക്കുന്നത് ഒഴിവാക്കണമെന്നും പരാതിക്കാർ ആവശ്യപ്പെട്ടിരുന്നു.പേരുമാറ്റണമെന്ന ഹർജിയിൽ ഹൈക്കോടതി വാഴ്സിറ്റിയുടെ വിശദീകരണം തേടിയിരുന്നു.

അധിനിവേശങ്ങൾക്കെതിരെ കലയുടെ പ്രതിരോധം എന്ന പ്രമേയവുമായാണ് ‘ഇൻതിഫാദ’ എന്ന പേരിൽ കലോത്സവം സംഘടിപ്പിക്കൊനൊരുങ്ങിയ. കേരള സർവകലാശാലാ യുവജനോത്സവം എന്നായിരിക്കണം പേരെന്ന് വി.സി നിർദേശം നൽകി. ബാനറുകൾ, പോസ്റ്ററുകൾ, സമൂഹമാദ്ധ്യമങ്ങൾ എന്നിവയിൽ നിന്ന് പേരു നീക്കാൻ രജിസ്ട്രാർ, സ്റ്റുഡൻസ് സർവീസ് ഡയറക്ടർ, യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ എന്നിവരോട് ആവശ്യപ്പെട്ടു.

സർവകലാശാലയുടെ ഔദ്യോഗിക പരിപാടികളിൽ വിദ്യാർത്ഥികളുടെയോ അദ്ധ്യാപകരുടെയോ പൊതുജനങ്ങളുടെയോ വികാരങ്ങളെ വ്രണപ്പെടുത്തുന്ന നടപടികൾ കർശനമായും ഒഴിവാക്കണമെന്നും ഈ പദം രാജ്യത്തിന്റെ വിദേശ നയത്തിന് എതിരാണെന്നും, ഇതിൻറെ പേരിൽ നിയമപരമായ വ്യവഹാരങ്ങൾ ഉണ്ടാകുന്നത് സർവകലാശാലയുടെ സത്പേരിന് കളങ്കമുണ്ടാക്കുമെന്നും വി.സിയുടെ ഉത്തരവിലുണ്ട്. വി.സിയുടെ നിർദ്ദേശാനുസരണം രജിസ്ട്രാർ സ്റ്റുഡൻസ് സർവീസ് ഡയറക്ടർ ഡോ.സിദ്ധിഖിനോട് റിപ്പോർട്ട് തേടിയപ്പോൾ ‘ഉയർന്നു വരുന്ന പ്രതിരോധം’ എന്ന് മാത്രമാണ് വാക്കിന്റെ അർത്ഥമെന്നും സർഗാത്മകമായി യൂണിവേഴ്സിറ്റി യൂണിയൻ ഉപയോഗിക്കാറുള്ള പേരിലും പ്രമേയത്തിലും സർവകലാശാല ഇടപെടാറില്ലെന്നുമാണ് മറുപടി ലഭിച്ചത്.

യൂണിവേഴ്സിറ്റി യൂണിയൻ എസ്.എഫ്.ഐയുടെ പൂർണ നിയന്ത്രണത്തിലാണ്. യുവജനോത്സവത്തിന്റെ നടത്തിപ്പ് യൂണിയനാണെങ്കിലും ചെലവിനായി ലക്ഷങ്ങൾ നൽകുന്നത് സർവകലാശാലയാണ്.

See also  ചുരത്തിലെ ഇന്നലെ തുടങ്ങിയ ഗതാഗതക്കുറുക്കി ഇപ്പോഴും അതേപടി

Related Articles

Check Also
Close
Back to top button