Kerala

ശബരിമലയിൽ ആദ്യ 15 ദിവസം വരുമാനം 92 കോടി രൂപ; 33.33 ശതമാനം വർധന

മണ്ഡല-മകരവിളക്ക് തീർഥാടന കാലയളവിൽ ആദ്യത്തെ 15 ദിവസം ശബരിമലയിൽ ദേവസ്വം ബോർഡിന് ലഭിച്ച ആകെ വരുമാനം 92 കോടി രൂപ. കഴിഞ്ഞ വർഷം ഇതേ സമയത്തെ അപേക്ഷിച്ച് 33.33 ശതമാനം കൂടുതലാണിത്. കഴിഞ്ഞ വർഷം 69 കോടി രൂപയാണ് വരുമാനമായി ലഭിച്ചത്

നവംബർ 30 വരെയുള്ള കണക്കാണ് പുറത്തുവന്നത്. വരുമാനത്തിന്റെ ഭൂരിഭാഗവും അരവണ വിൽപ്പനയിൽ നിന്നുള്ളതാണ്. 47 കോടി രൂപയാണ് അരവണയിൽ നിന്നുള്ള വരുമാനം. കഴിഞ്ഞ വർഷം ആദ്യ 15 ദിവസം ഇത് 32 കോടിയായിരുന്നു. 46.86 ശതമാനമാണ് വർധനവ്

അപ്പം വിൽപ്പനയിൽ നിന്ന് ഇതുവരെ 3.5 കോടി രൂപയാണ് ലഭിച്ചത്. കഴിഞ്ഞ വർഷവും ഏകദേശം ഇതേ തുക തന്നെയായിരുന്നു ലഭിച്ചിരുന്നത്. കാണിക്കയിൽ നിന്നുള്ള വരുമാനം കഴിഞ്ഞ തവണ 22 കോടിയായിരുന്നപ്പോൾ ഈ സീസണിൽ അത് 26 കോടിയായി ഉയർന്നു.
 

See also  കലൂർ സ്‌റ്റേഡിയം നവീകരണം: സ്‌പോൺസറെ കണ്ടെത്തിയത് സുതാര്യ നടപടിയിലൂടെയെന്ന് മന്ത്രി

Related Articles

Back to top button