Kerala

രാംനാരായണന്റെ കുടുംബത്തിന് 30 ലക്ഷം രൂപ നൽകാൻ മന്ത്രിസഭാ യോഗ തീരുമാനം

പാലക്കാട് വാളയാർ അട്ടപ്പള്ളത്ത് ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട ഛത്തീസ്ഗഡ് സ്വദേശി രാം നാരായണിന്റെ കുടുംബത്തിന് 30ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ മന്ത്രിസഭായോഗ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വൈകീട്ട് നടക്കുന്ന വാർത്താസമ്മേളനത്തിൽ തീരുമാനം പ്രഖ്യാപിക്കും. കൊല്ലപ്പെട്ട രാം നാരായണിന്റെ മൃതദേഹം വീട്ടിലെത്തിച്ച് സംസ്‌കരിച്ചു. ഇക്കഴിഞ്ഞ 17നാണ് അതിഥി തൊഴിലാളിയെ മോഷണ കുറ്റം ആരോപിച്ച് ആൾക്കൂട്ടം തല്ലി കൊന്നത്.

സംഭവത്തിൽ മൂന്ന് പേരെ കൂടി അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു. പ്രദേശവാദികളെയാണ് ചോദ്യം ചെയ്തത്. എന്നാൽ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കേസിൽ എട്ട് പേർ കൂടി പിടിയിലാകാനുണ്ട് എന്നാണ് അന്വേഷണ സംഘം നൽകുന്ന വിവരം.

കേസിൽ ഇന്നലെ അറസ്റ്റ് ചെയ്യപ്പെട്ടതിൽ ഒരാൾ കോൺഗ്രസ് പ്രവർത്തകൻ ആണെന്നാണ് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. ഇത് വരെ ഏഴ് പേരാണ് കേസിൽ അറസ്റ്റിലായത്. ഇതിൽ 4 ആർഎസ്എസ് പ്രവർത്തകരും ഒരാൾ സിഐടിയു പ്രവർത്തകനുമാണ്‌
 

See also  വെള്ളാപ്പള്ളിയുടെ കുടില തന്ത്രത്തിന്റെ ദുരന്തഫലങ്ങൾ അനുഭവിക്കുന്നത് ഈഴവ സമുദായം: ശ്രീ നാരായണ സേവാസംഘം

Related Articles

Back to top button