Kerala

രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി പരിഗണിക്കുന്നത് മാർച്ച് ആറിലേക്ക് മാറ്റി

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജി പരിഗണിക്കുന്നത് മാറ്റി. വാദം എഴുതി നൽകാൻ സമയം വേണമെന്ന് രാഹുലിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചതിനെ തുടർന്നാണ് ഹർജി പരിഗണിക്കുന്നത് മാറ്റിയത്. മാർച്ച് ആറിലേക്കാണ് ഹർജി പരിഗണിക്കുന്നത് മാറ്റിയത്. 

ജാമ്യ വ്യവസ്ഥ ലംഘിച്ച് രണ്ടാം പരാതിക്കാരിയെ വാട്‌സ്ആപ്പിൽ ബന്ധപ്പെടാൻ ശ്രമിച്ചതാണ് ജാമ്യം റദ്ദാക്കണമെന്ന ഹർജിക്ക് കാരണമായത്. രണ്ടാമത്തെ പീഡനക്കേസിലെ അതിജീവിതയെ ഈ മാസം രാഹുൽ ഫോൺ ചെയ്തിരുന്നു. അതിജീവിതയെ സ്വാധീനിക്കാൻ പാടില്ല എന്ന വ്യവസ്ഥ രാഹുൽ ലംഘിച്ചതായി കാണിച്ച് ക്രൈംബ്രാഞ്ച് നൽകിയ അപേക്ഷ നൽകിയിരുന്നു. 

കേസിലെ അതിജീവിതയെ സ്വാധീനിക്കാൻ ശ്രമിക്കരുത് എന്ന ജാമ്യവ്യവസ്ഥയിലെ പ്രധാന ഉപാധി രാഹുൽ ലംഘിച്ചെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. ഫെബ്രുവരി 17ന് രാഹുൽ അതിജീവിതയെ വാട്സ്ആപ്പ് കോളിലൂടെ ബന്ധപ്പെട്ടത് ഇതിന് തെളിവാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. 

See also  അജിത് കുമാറിന് ഡിജിപി ആയി സ്ഥാനക്കയറ്റം നൽകാൻ നീക്കം; അനുമതി നൽകി സ്‌ക്രീനിംഗ് കമ്മിറ്റി

Related Articles

Back to top button