Kerala

പണം നൽകിയ സ്ത്രീ എന്റെ കൂടിയുള്ളതല്ല, കാറിൽ ഉണ്ടായത് എന്റെ നിഴലാണ്; പോയത് കാൻസർ രോഗിയെ കാണാൻ: ശോഭ സുരേന്ദ്രൻ

പാലക്കാട് ബിജെപി പ്രവർത്തകർ വോട്ടർമാർക്ക് പണം നൽകുന്നതായി ആരോപണത്തിൽ വിശദീകരണവുമായി ശോഭ സുരേന്ദ്രൻ. പണം നൽകിയ സ്ത്രീ എന്റെ കൂടെയുള്ളതല്ല. കാറിൽ ഉണ്ടായത് എന്റെ നിഴലാണ്. കണ്ണാടിയിൽ പോയത് കാൻസർ രോഗിയെ കാണാൻ. കെട്ടിച്ചമച്ച സംഭവമാണ് നടന്നതെന്നും പിന്നിൽ വൻ ​ഗൂഢാലോചനയുണ്ടെന്നും തെളിവുകൾ പുറത്തു വിടുമെന്നും ശോഭ സുരേന്ദ്രൻ വ്യക്തമാക്കി.

തൻ്റെ കാർ കോൺഗ്രസ് പ്രവർത്തകർ പിന്തുടർന്നു. അത് ചോദ്യം ചെയ്യുകയാണ് ചെയ്തത്. വിനേഷ് എന്നയാളാണ് കാർ ഓടിച്ചിരുന്നത്. ഒപ്പം ഉണ്ടായിരുന്നയാൾ അസഭ്യമല്ലാത്ത രീതിയിൽ ആംഗ്യം കാണിച്ചു. ഇതാണ് താൻ ചോദ്യം ചെയ്തതെന്നും ഒരു സ്ത്രീ കണ്ടാൽ വേദനിക്കുന്ന രീതിയിൽ ആര് പെരുമാറിയാലും ചോദ്യം ചെയ്യുമെന്നും ശോഭ സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.

ഒരു മീഡിയ മാനിപ്പുലേറ്റ് ചെയ്ത തയ്യാറാക്കിയ ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്. വെളുത്ത ചൂരിദാറിട്ട സ്ത്രീ കാറിനകത്ത് ഉണ്ടെന്ന തരത്തിലാണ് ദൃശ്യങ്ങൾ കാണിക്കുന്നത്. എന്റെ കാറിനകത്ത് ഞാനും പ്രമീള ശശീധരനും യാത്ര ചെയ്യുന്നത്.കോൺ​ഗ്രസുകാരുടെ രണ്ട് വണ്ടികളാണ് ഞങ്ങളെ ഫോളോ ചെയ്തിരുന്നു. കൊടിവെച്ച കാറുകളും അതിലുണ്ട്.

അന്വേഷണം നടത്തേണ്ടത് പൊലീസും തെരഞ്ഞെടുപ്പ് കമ്മീഷനുമാണെന്നും ശോഭ സുരേന്ദ്രൻ പ്രതീകരിച്ചു. ഞാൻ വികസനം പറഞ്ഞ് വോട്ട് ചോദിക്കും. ഇലക്ഷൻ കഴിഞ്ഞാൽ ബിജെപി ആരെന്ന് കേരളം അറിയും. ഈ ആസൂത്രിത ശ്രമത്തിനെതിരെ കേരളം പ്രതികരിക്കും. പാലക്കാട് ബിജെപി ജയിക്കും എന്ന് കണ്ട് നേരത്തെ തിരക്കഥ തയാറാക്കുകയാണ് ചെയ്തത്. ഇവർക്കെതിരെ പൊലീസിൽ പരാതി നൽകുമെന്നും അവർ പറഞ്ഞു.

See also  ഉമ തോമസിന്റെ ആരോഗ്യനിലയിൽ പുരോഗതി; മരുന്നുകളോട് നല്ല രീതിയിൽ പ്രതികരിക്കുന്നു

Related Articles

Back to top button