Kerala

രാഹുലിനും പ്രിയങ്കയ്ക്കും എതിരെ പോസ്റ്ററുകൾ; കെ.സി മുഖ്യമന്ത്രിയായാൽ വയനാട് അടുത്ത അമേഠി

കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായുള്ള കോൺഗ്രസ് ഹൈക്കമാൻഡ് ചർച്ചകൾ ഒൻപതാം ദിവസവും അനിശ്ചിതത്വത്തിൽ തുടരുന്നതിനിടെ, വയനാട്ടിൽ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും എതിരെ പോസ്റ്റർ പ്രതിഷേധം.

എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കുന്നതിനെതിരെയാണ് വയനാട് ഡിസിസി ഓഫീസിന് സമീപവും പ്രിയങ്ക ഗാന്ധിയുടെ മക്കം ക്യാമ്പ് ഓഫീസിന് മുന്നിലും ഇംഗ്ലീഷിലുള്ള പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.

ഹൈക്കമാൻഡിന് കനത്ത മുന്നറിയിപ്പ്

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി വേണുഗോപാലിനെയാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ കേരളത്തിലെ ജനങ്ങൾ ഹൈക്കമാൻഡിനോട് ക്ഷമിക്കില്ലെന്ന് പോസ്റ്ററുകൾ മുന്നറിയിപ്പ് നൽകുന്നു. ഇത്തരമൊരു തീരുമാനം ഉണ്ടായാൽ വയനാട് “അടുത്ത അമേഠി”യാകുമെന്നും, ഗാന്ധി സഹോദരങ്ങൾ വയനാടിനെ മറന്നേക്കണമെന്നും പോസ്റ്ററുകളിൽ പറയുന്നു. വരും തിരഞ്ഞെടുപ്പുകളിൽ മണ്ഡലത്തിൽ നിന്ന് ജയിക്കാമെന്ന് കരുതേണ്ടെന്നും പോസ്റ്ററിലുണ്ട്.

കെ.സി വേണുഗോപാലിനെതിരെ രൂക്ഷവിമർശനം

കെ.സി. വേണുഗോപാലിനെ രാഹുൽ ഗാന്ധിയുടെ “പെട്ടി ചുമക്കുന്നവൻ (bag carrier) എന്ന് പരിഹസിക്കുന്ന പോസ്റ്ററുകളിൽ, അദ്ദേഹം മുഖ്യമന്ത്രിയായാൽ പ്രതിഷേധം കൂടുതൽ ശക്തമാകുമെന്ന് സൂചിപ്പിക്കുന്നു. രാഹുലിന്റെയും പ്രിയങ്കയുടെയും “വിഡ്ഢിത്തം നിറഞ്ഞ തീരുമാനങ്ങൾ” (foolish decisions) കേരളം അംഗീകരിക്കില്ലെന്നും പ്രതിഷേധക്കാർ പോസ്റ്ററിലൂടെ വ്യക്തമാക്കുന്നു.

പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും

അതേസമയം, മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് വൈകുന്നതിൽ പ്രവർത്തകർക്കിടയിൽ പ്രതിഷേധം പുകയുകയാണ്. ഡൽഹിയിൽ രാഹുൽ ഗാന്ധി മുൻ കെപിസിസി അധ്യക്ഷന്മാരുമായി ഇന്നലെ ചർച്ചകൾ നടത്തിയിരുന്നു. കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളാണ് ഹൈക്കമാൻഡിന് മുന്നിലുള്ളത്. ഇന്ന് വൈകീട്ടോടെ മുഖ്യമന്ത്രിയുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.

See also  യാക്കോബായ സഭാ അധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ അന്തരിച്ചു

Related Articles

Back to top button