സുരക്ഷാ സേനക്ക് നേരെ കല്ലെറിഞ്ഞിരുന്ന കാശ്മീർ ജനതയുടെ കയ്യിൽ ഇപ്പോൾ പുസ്തകങ്ങളും പേനയും: മോദി

ജമ്മു കാശ്മീർ ആദ്യ ഘട്ട തെരഞ്ഞെടുപ്പിലെ റെക്കോർഡ് വോട്ടിംഗ് ശതമാനത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരുകാലത്ത് സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ കല്ലെറിഞ്ഞിരുന്ന ജമ്മു കാശ്മീർ ജനതയുടെ കയ്യിൽ ഇപ്പോൾ പുസ്തകങ്ങളും പേനകളുമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു
പിഡിപി, നാഷണൽ കോൺഫറൻസ്, കോൺഗ്രസ് പാർട്ടികൾ കാരണം കാശ്മീരിലെ ഹിന്ദുക്കൾക്ക് സ്വന്തം വീട് വിട്ട് ഇറങ്ങേണ്ടി വന്നെന്നും മോദി വിമർശിച്ചു. സമാനമായ രീതിയിൽ അക്രമങ്ങളും അതിക്രമങ്ങളും സഹിച്ചവരാണ് കാശ്മീരിലെ സിഖ് കുടുംബങ്ങളെന്നും മോദി പറഞ്ഞു
60.21 ശതമാനം പോളിംഗാണ് നിയമസഭ ആദ്യഘട്ട തെരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞ ഏഴ് തെരഞ്ഞെടുപ്പുകളിൽ വെച്ച് ഏറ്റവും ഉയർന്ന പോളിംഗാണിത്. സെപ്റ്റംബർ 25ന് രണ്ടാം ഘട്ടവും ഒക്ടോബർ ഒന്നിന് മൂന്നാംഘട്ട തെരഞ്ഞെടുപ്പും നടക്കും.
The post സുരക്ഷാ സേനക്ക് നേരെ കല്ലെറിഞ്ഞിരുന്ന കാശ്മീർ ജനതയുടെ കയ്യിൽ ഇപ്പോൾ പുസ്തകങ്ങളും പേനയും: മോദി appeared first on Metro Journal Online.