Education

ആന എഴുന്നള്ളിപ്പ് നടത്തിയില്ലെങ്കിൽ ഹിന്ദു മതം എങ്ങനെ തകരുമെന്ന് ഹൈക്കോടതി

ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച മാർഗനിർദേശങ്ങളിൽ മാറ്റം വരുത്താനാകില്ലെന്ന് ഹൈക്കോടതി. ആനയില്ലെങ്കിൽ ആചാരങ്ങൾ മുടങ്ങുന്നത് എങ്ങനെയാണെന്നും ഏത് മതാചാരത്തിന്റെ ഭാഗമാണെന്നും ഡിവിഷൻ ബെഞ്ച് ചോദിച്ചു. 15 ആനകളെ എഴുന്നള്ളിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തൃപ്പുണിത്തുറ പൂർണത്രയീശ ക്ഷേത്ര ഭരണസമിതി നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്

ആനകളുടെ പരിപാലനവും ജനങ്ങളുടെ സുരക്ഷയുമാണ് പ്രധാനപ്പെട്ടത്. മാർഗനിർദേശങ്ങളിൽ അയവു വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. എഴുന്നള്ളിപ്പിന് ആനകൾ തമ്മിൽ കുറഞ്ഞത് മൂന്ന് മീറ്റർ അകലം വേണമെന്നാണ് നിർദേശം. തൃപ്പുണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിന് സ്ഥലം കണക്കാക്കിയാൽ ആനകൾ തമ്മിൽ ചേർത്ത് നിർത്തേണ്ടി വരും. ഇത് എങ്ങനെ അനുവദിക്കാനാകുമെന്നും കോടതി ചോദിച്ചു

15 ആനകളെയും എഴുന്നള്ളിക്കണമെന്ന് പറയുന്നത് ഏത് ആചാരത്തിന്റെ ഭാഗമാണ്. ആനയെഴുന്നള്ളിപ്പ് അനിവാര്യ മതാചാമാകുന്നത് എങ്ങനെയാണ്. എഴുന്നള്ളിപ്പ് നടത്തിയില്ലെങ്കിൽ ഹിന്ദുമതം എങ്ങനെയാണ് തകരുന്നതെന്നും കോടതി ചോദിച്ചു.

See also  കേരളത്തിലേക്ക് വന്ന സ്വകാര്യ ബസ് കർണാടക ഹുൻസൂരിൽ വെച്ച് മറിഞ്ഞു; നിരവധി പേർക്ക് പരുക്ക്

Related Articles

Back to top button