Kerala

ജാവേദ്കറുമായുള്ള കൂടിക്കാഴ്ച വിവാദമാക്കിയതിൽ ഗൂഢാലോചന; ഇപിയുടെ ആത്മകഥാ ഭാഗങ്ങൾ പുറത്ത്

സിപിഎമ്മിനെ കുരുക്കിലാക്കി വീണ്ടും ഇപി ജയരാജൻ. ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പിന്റെ വോട്ടിംഗ് ദിനത്തിൽ വിവാദമാകുന്നത് ഇപി ജയരാജന്റെ ആത്മകഥയായ കട്ടൻ ചായയും പരിപ്പ് വടയുമാണ്. എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് തന്നെ മാറ്റിയതിൽ പ്രയാസമുണ്ടെന്നും പാർട്ടി തന്നെ മനസ്സിലാക്കിയിട്ടില്ലെന്നുമടക്കമുള്ള വിമർശനങ്ങൾ പുസ്തകത്തിലുണ്ടെന്നാണ് റിപ്പോർട്ട്

ബിജെപി നേതാവ് പ്രകാശ് ജാവേദ്കറുമായുള്ള കൂടിക്കാഴ്ച വിവാദമാക്കിയതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ഇപി പറയുന്നു. ഡിസി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിലെ ഭാഗങ്ങളാണ് പുറത്തുവന്നത്. എന്നാൽ താൻ എഴുതി തീർന്നിട്ടില്ലെന്നും ഡിസി ബുക്‌സിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നുമാണ് ഇപി ജയരാജൻ പറയുന്നത്

ജാവേദ്കറുമായുള്ള കൂടിക്കാഴ്ചയിൽ തന്റെ നിലപാട് കേന്ദ്ര കമ്മിറ്റിയിൽ വിശദീകരിച്ചതാണ്. കൂടിക്കാഴ്ച വ്യക്തിപരമായിരുന്നു. ഒന്നര വർഷത്തിന് ശേഷം അത് വിവാദമാക്കിയതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. പാലക്കാട്ടെ ഇടത് സ്ഥാനാർഥി പി സരിൻ അവസരവാദിയാണ്. സ്വതന്ത്രർ വയ്യാവേലി ആകുമെന്ന് ഇഎംഎസ് തന്നെ പറഞ്ഞിരുന്നു എന്നും ഇപിയുടെ ആത്മകഥയിലുണ്ടെന്നാണ് വിവരം.

The post ജാവേദ്കറുമായുള്ള കൂടിക്കാഴ്ച വിവാദമാക്കിയതിൽ ഗൂഢാലോചന; ഇപിയുടെ ആത്മകഥാ ഭാഗങ്ങൾ പുറത്ത് appeared first on Metro Journal Online.

See also  കൊല്ലത്ത് സഹോദരനെ വഴിയിൽ തടഞ്ഞത് ചോദ്യം ചെയ്ത യുവാവിനെ കുത്തിക്കൊന്നു

Related Articles

Back to top button