തൃശ്ശൂരിൽ യുവാവിനെ കൊലപ്പെടുത്തി ആംബുലൻസിൽ ഉപേക്ഷിച്ച സംഭവം; അഞ്ച് പേർ പിടിയിൽ

തൃശ്ശൂർ കൈപ്പമംഗലത്ത് യുവാവിനെ കൊലപ്പെടുത്തി ആംബുലൻസിൽ ഉപേക്ഷിച്ച സംഭവത്തിൽ അഞ്ച് പേർ പിടിയിൽ. മൂന്ന് പേർ കൃത്യത്തിൽ പങ്കെടുത്തവരും രണ്ട് പേർ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചവരുമാണ്. അതേസമയം മുഖ്യപ്രതി മുഹമ്മദ് സാദിഖ് അടക്കമുള്ളവർ ഒളിവിലാണ്
കോയമ്പത്തൂർ സ്വദേശി അരുൺ(40)ആണ് കൊല്ലപ്പെട്ടത്. കൈപ്പമംഗലം ഫിഷറീസ് സ്‌കൂളിന് സമീപം തിങ്കളാഴ്ച രാത്രി 11.30ഓടെയാണ് സംഭവം. മറ്റെവിടെയോ വെച്ച് കൊലപാതകം നടത്തിയ ശേഷം മൃതദേഹം കാറിൽ കൊണ്ടുവന്ന് തള്ളാനായിരുന്നു ശ്രമം. വഴിയാത്രക്കാർ കണ്ടതോടെ അപകടമുണ്ടായെന്നും ആംബുലൻസ് വിളിക്കാനും പറഞ്ഞ് പ്രതികൾ രക്ഷപ്പെടുകയായിരുന്നു
ഇറിഡിയം ഇടപാടുമായി ബന്ധപ്പെട്ട 10 ലക്ഷം രൂപയുടെ സാമ്പത്തിക തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. വട്ടാണത്രയിലെ എസ്റ്റേറ്റിലാണ് നാലംഗ സംഘം അരുണിനെയും സുഹൃത്ത് ശശാങ്കനെയും കാറിൽ എത്തിച്ച് മർദിച്ചത്.
The post തൃശ്ശൂരിൽ യുവാവിനെ കൊലപ്പെടുത്തി ആംബുലൻസിൽ ഉപേക്ഷിച്ച സംഭവം; അഞ്ച് പേർ പിടിയിൽ appeared first on Metro Journal Online.