Kerala

പ്രതി ജിതിൻ ഭാസ്കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

വടകര: വടകര ലോകസഭാ തിരഞ്ഞെടുപ്പ് കാലത്ത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച ‘വ്യാജ കാഫിർ സ്ക്രീൻഷോട്ട്’ കേസിലെ ഒന്നാം പ്രതി ജിതിൻ ഭാസ്കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. പ്രതി തന്റെ മൊബൈൽ ഫോൺ പൂർണ്ണമായും റീസെറ്റ് ചെയ്ത് തെളിവുകൾ നശിപ്പിച്ചതായി പ്രത്യേക അന്വേഷണ സംഘം (SIT) കോടതിയെ അറിയിച്ചു. വടകര ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതിയുടെ ജാമ്യാപേക്ഷ നിരസിച്ചത്.

​സിപിഎം-ഡിവൈഎഫ്ഐ പ്രാദേശിക നേതാവും ‘വടകര സ്ക്വാഡ്’ എന്ന വാട്സാപ്പ് ഗ്രൂപ്പിന്റെ അഡ്മിനുമായ ജിതിൻ ഭാസ്കർ, കേസിലെ മറ്റ് ലീഫ് സൈബർ പ്രവർത്തകരിലേക്ക് അന്വേഷണം നീളുന്നു എന്ന് മനസ്സിലാക്കിയതോടെയാണ് ഫോണിലെ വിവരങ്ങൾ മായ്ച്ചുകളഞ്ഞത്. ജില്ലാ ഫോറൻസിക് ലാബിൽ നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് ഫോൺ ഡാറ്റ റീസെറ്റ് ചെയ്ത വിവരം സ്ഥിരീകരിച്ചത്.

​വർഗീയ ചേരിതിരിവ് ഉണ്ടാക്കാൻ ലക്ഷ്യമിട്ട് നിർമ്മിച്ച വ്യാജ സ്ക്രീൻഷോട്ട് ആദ്യം പ്രചരിപ്പിച്ചത് ജിതിൻ ആണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. പ്രതി തെളിവ് നശിപ്പിക്കാൻ ബോധപൂർവ്വം ശ്രമിച്ചതായും, സ്ക്രീൻഷോട്ടിന്റെ യഥാർത്ഥ ഉറവിടം (Source) കണ്ടെത്തുന്നതിനായി കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമുള്ള പ്രൊസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്.

See also  രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സെല്ലില്‍ സഹതടവുകാര്‍ ഇല്ല; ഒറ്റയ്ക്ക് തറയില്‍ കിടക്കണം: രാത്രി സ്പെഷ്യൽ ഭക്ഷണമില്ല

Related Articles

Back to top button