മതപരിവർത്തനം ആരോപിച്ച് ഒഡീഷയിൽ ആദിവാസി സ്ത്രീകളെ കെട്ടിയിട്ട് ആക്രമിച്ചു; നാല് പേർ അറസ്റ്റിൽ

മതപരിവർത്തനം നടത്തിയെന്ന് ആരോപിച്ച് ഒഡീഷയിൽ ആദിവാസി സ്ത്രീകളെ ആക്രമിച്ച സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. പിതാംബർ ബിസ്വാൾ, പ്രശാന്ത് കുമാർ നായക്, ജയന്ത കുമാർ നായക്, ബാദൽ കുമാർ പാണ്ഡ എന്നിവരാണ് അറസ്റ്റിലായത്. ക്രിസ്മസ് ആഘോഷത്തിന്റെ മറവിൽ മതപരിവർത്തനം നടത്തുകയാണെന്ന് ആരോപിച്ചായിരുന്നു മർദനം.
ബലാസോർ ജില്ലയിലെ ഗോബർധൻപുരി ഗ്രാമത്തിലായിരുന്നു സംഭവം. ദലിത് കുടുംബങ്ങളെ മതപരിവർത്തനം നടത്തുകയാണെന്ന് ആരോപിച്ചായിരുന്നു മർദനമെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ദേവസേന എന്ന തീവ്ര ഹിന്ദുത്വ സംഘടനയുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. കെട്ടിയിട്ടവർക്ക് മുന്നിൽ വെച്ച് ഒരുസംഘമാളുകൾ ജയ് ശ്രീറാം വിളിക്കുന്നതും വീഡിയോയിൽ കാണാമായിരുന്നു.
The post മതപരിവർത്തനം ആരോപിച്ച് ഒഡീഷയിൽ ആദിവാസി സ്ത്രീകളെ കെട്ടിയിട്ട് ആക്രമിച്ചു; നാല് പേർ അറസ്റ്റിൽ appeared first on Metro Journal Online.