World

ബംഗ്ലാദേശിൽ പൊതു തെരഞ്ഞെടുപ്പിനിടെ സ്‌ഫോടനം; ഒരു കുട്ടിയുൾപ്പെടെ മൂന്ന് പേർക്ക് പരുക്ക്

ബംഗ്ലാദേശ് പൊതുതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ  സ്‌ഫോടനം. പോളിംഗ് സ്റ്റേഷന് സമീപം ആണ് ക്രൂഡ് ബോംബ് സ്‌ഫോടനം ഉണ്ടായത്. ഗോപാൽ ഗഞ്ച് പോളിംഗ് സ്റ്റേഷന് അടുത്താണ് സംഭവം നടന്നത്. മൂന്നുപേർക്ക് പരുക്കേറ്റു. 13 വയസുള്ള കുട്ടിയടക്കം മൂന്നുപേർക്കാണ് പരുക്കേറ്റത്.

സ്‌ഫോടനങ്ങൾ ഉണ്ടായിട്ടും പോളിംഗ് തടസമില്ലാതെ തുടർന്നുവെന്ന് ഉദ്യോഗസ്ഥർ പറയുന്നു. സെൻസിറ്റീവ് പ്രദേശങ്ങളിൽ സുരക്ഷാ സേന ജാഗ്രത വർധിപ്പിക്കുകയും കൂടുതൽ ആക്രമണങ്ങൾ ഒഴിവാക്കാൻ പട്രോളിംഗ് തുടരുകയും ചെയ്തു. സ്ഥിതിഗതികൾ സുസ്ഥിരമാക്കാൻ നിയമ നിർവ്വഹണ ഏജൻസികൾ വേഗത്തിൽ പ്രതികരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു.

വ്യത്യസ്ത മണ്ഡലങ്ങളിൽ എതിരാളികളുടെ അനുയായികൾ തമ്മിലും ഏറ്റുമുട്ടൽ ഉണ്ടായി. ധാക്കയിലെ മിർപൂർ-10 പ്രദേശത്ത്, ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും അനുയായികൾ ഏറ്റുമുട്ടി. സുരക്ഷാ സേന ഒടുവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി.

See also  പാക്കിസ്ഥാന്‍- അഫ്ഗാനിസ്ഥാന്‍ പൗരന്മാർക്ക് യുഎസിൽ പ്രവേശനവിലക്ക് ഏർപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ട്

Related Articles

Back to top button