സർക്കാർ തീരുമാനം എല്ലാ വശങ്ങളും പരിശോധിച്ച ശേഷമെന്ന് മന്ത്രി പി രാജീവ്

ശബരിമല യുവതീ പ്രവേശനത്തിൽ പ്രതികരണവുമായി നിയമമന്ത്രി പി രാജീവ്. സർക്കാർ വിശ്വാസികൾക്കൊപ്പമാണെന്നും വിശ്വാസം സംരക്ഷിക്കുമെന്നും നിലപാട് അറിയിക്കാൻ സർക്കാരിന് ഇനിയും സമയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോടതി പരിശോധിക്കുന്നത് ഭരണഘടനാപരമായ പ്രശ്‌നങ്ങളാണ് ‘യെസ് ഓർ നോ’ പറയേണ്ട സാഹചര്യമല്ല’ എല്ലാ വശങ്ങളും ആലോചിക്കേണ്ടതുണ്ടെന്നും മന്ത്രി പി രാജീവ് പറഞ്ഞു
യുവതീ പ്രവേശനത്തിൽ രണ്ടുഭാഗവും പരിശോധിക്കും. വിശ്വാസികളുടെ താത്പര്യങ്ങൾ പരിഗണിക്കും. സാമൂഹ്യപരിഷ്‌കർത്താക്കളുടെ താത്പര്യങ്ങളും പരിഗണിക്കും. സർക്കാർ നേരത്തെ തന്നെ ഒരു നിലപാട് സ്വീകരിച്ചിരുന്നു. സുപ്രീം കോടതി ഉത്തരവ് വന്നപ്പോൾ കോൺഗ്രസും ബിജെപിയും അത് സ്വാഗതം ചെയ്തിരുന്നു എന്നാൽ എൻഎസ്എസ് സ്വീകരിച്ച നിലപാട് വ്യത്യസ്തമായിരുന്നു.
സർക്കാർ കൊടുത്ത സത്യവാങ്മൂലം പരിഗണിക്കാതെയാണ് സുപ്രീം കോടതി ഈ വിഷയത്തിൽ അമിക്കസ്‌ക്യൂറിയെ നിയമിച്ചത്. പിന്നീട് അവർ തന്നെ ഒരു വിധിയിലേക്ക് എത്തുകയായിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് 7 അടിസ്ഥാന പ്രശ്‌നങ്ങൾ പരിഗണിച്ചാൽ മാത്രമാണ് മറ്റ് വ്യാഖ്യാനങ്ങളിലേക്ക് പോകാൻ സാധിക്കുക എന്നാണ് സുപ്രീം കോടതി പറഞ്ഞതെന്നും മന്ത്രി കൂട്ടിച്ചേർത്തു.



