Kerala

മൈനാഗപ്പള്ളിയിൽ 10 വയസുകാരന് പൊള്ളലേറ്റ സംഭവം: പീഡനാരോപണം നിഷേധിച്ച് ബന്ധുക്കൾ

കൊല്ലം: മൈനാഗപ്പള്ളിയില്‍ 10 വയസുകാരനെ പിതാവ് പൊള്ളലേല്‍പ്പിച്ചെന്ന് പരാതി. ജില്ലാ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിച്ചപ്പോഴാണ് സംഭവം പുറത്തായത്.

സംശയം തോന്നി ചോദിച്ചപ്പോഴാണ് കുട്ടി പിതാവിന്‍റെ ക്രൂരതയേക്കുറിച്ച് ഡോക്ടറോട് വെളിപ്പെടുത്തിയത്. മൂന്ന് ദിവസം മുമ്പ് ജില്ലാ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തില്‍ ചികിത്സ തേടി എത്തിയ ശേഷം കുട്ടിയും അമ്മയും മടങ്ങിയിരുന്നു. എന്നാല്‍ ഇന്ന് വീണ്ടും ആശുപത്രിയില്‍ എത്തിയപ്പോഴാണ് ഡോക്ടര്‍ക്ക് സംശയം തോന്നിയത്. ഇതോടെയാണ് കുട്ടി പിതാവാണ് പൊള്ളിച്ചതെന്ന് വെളിപ്പെടുത്തിയതെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു.

അതേസമയം കുട്ടി സ്വയം ചൂടുള്ള കഞ്ഞിവെള്ളം ദേഹത്തേക്ക് ഒഴിച്ചതാണെന്നാണ് ബന്ധു മാധ്യമങ്ങളോട് പ്രതികരിച്ചത്. കുട്ടിയുടെ പിതാവ് മൈനാഗപ്പള്ളിയില്‍ ഇല്ലെന്നും പട്ടാഴിയിലാണെന്നുമായിരുന്നു ബന്ധുവിന്‍റെ പ്രതികരണം. എന്നാല്‍ കുട്ടിയുടെ ശരീരത്തിലെ പരിക്കുകള്‍ ശരീരത്തിലേക്ക് സ്വയം തിളച്ച വെള്ളമൊഴിക്കുന്ന രീതിയിലുള്ളതല്ലെന്നാണ് നിഗമനം.

അതേസമയം കുട്ടിയെ തുടര്‍ ചികിത്സയ്ക്കായി എസ്ഐടി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ശാസ്താംകോട്ട പോലീസ് ഇവിടെ എത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തും.

See also  ശബരിമല സ്വർണക്കൊള്ള: ആരെല്ലാം ഭാഗമായോ അവരിലേക്കെല്ലാം അന്വേഷണം എത്തണമെന്ന് ഹൈക്കോടതി

Related Articles

Back to top button