Kerala

മറവി രോഗം: പൊതുജീവിതം അവസാനിപ്പിക്കുന്നുവെന്ന് എഴുത്തുകാരൻ സച്ചിദാനന്ദൻ

മറവിരോഗം കാരണം പൊതുജീവിതം അവസാനിപ്പിക്കുന്നതായി എഴുത്തുകാരനും സാഹിത്യ അക്കാദമി പ്രസിഡൻറുമായ സച്ചിദാനന്ദൻ. നവംബർ 1 മുതൽ ഓർമക്കുറവ് ബാധിച്ചുതുടങ്ങിയെന്നും അതിനാൽ പൊതുയോഗങ്ങളും പ്രസംഗങ്ങളും പതുക്കെ അവസാനിപ്പിക്കുകയാണെന്നുമാണ് കെ സച്ചിദാനന്ദൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. കഴിഞ്ഞ അഞ്ചുദിവസത്തോളമായി ആശുപത്രിയിലാണെന്നും ഒക്ടോബർ മാസം നിറയെ പരിപാടികളിൽ പങ്കെടുത്തതിനാൽ സ്‌ട്രെസ് വല്ലാതെ ബാധിച്ചുവെന്നും അദ്ദേഹം പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

സുഹൃത്തുക്കളെ, ഞാന് 7 വര്ഷം മുന്പു ഒരു താത്കാലികമറവി രോഗത്തിന്‌ ( transient global amnesia) വിധേയനായി രുന്നു .അന്നു മുതൽ മരുന്നും ( Levipil 500, twice a day) കഴിക്കുന്നുണ്ട്. പിന്നീട് അത് വന്നിരുന്നില്ല.എന്നാൽ നവമ്പര് 1 ന് പുതിയ രീതിയില് അത് തിരിച്ചു വന്നു. കാല് മരവിപ്പ്, കൈ വിറയല്, സംസാരിക്കാന് പ റ്റായ്ക , ഓര്മ്മക്കുറവ്- ഇങ്ങിനെ അല്പ്പം നേരം മാത്രം നില്ക്കുന്ന കാര്യങ്ങള്. 5 ദിവസമായി ആശുപത്രിയില്. ഒക്ടോബർ മാസം നിറയെ യാത്രകളും പരിപാടികളും ആയിരുന്നു. Stress ആണ് ഈ രണ്ടാം അവതാരത്തിന് പ്രധാന കാരണം എന്ന് ഡോക്ടർമാര്. അതുകൊണ്ട്‌ പതുക്കെപ്പതു ക്കെ public life അവസാനിപ്പിക്കുന്നു.

യാത്ര, പ്രസംഗം ഇവ ഒഴിവാക്കുന്നു. ക്രിസ്തുവും ബുദ്ധനും മുതൽ ആരുടെയും പ്രസംഗം കൊണ്ട്‌ ലോകം നന്നായിട്ടില്ല. അത് ഒരു സമയം പാഴാക്കുന്ന പരിപാടി മാത്രം എന്ന് 60 വർഷത്തെ അനുഭവം എന്നെ ബോദ്ധ്യ പ്പെടുത്തി. അതു കൊണ്ട്‌ എന്റെ ജീവന് നില നിര്ത്തുന്ന കവിതയുമായി ബന്ധപ്പെട്ട ചില പരിപാടികളില് മാത്രമേ ഇനി പങ്കെടു ക്കൂ ; ഈ ടേം കഴിയും വരെ അക്കാദമിയുടെ ചില പരിപാടികളിലും . ദയവായി എന്നെ പൊതു യോഗങ്ങൾക്കു വിളിക്കാതിരിക്കുക. വന്നില്ലെങ്കില് ദയവായി പരിഭവമില്ലാതെ അംഗീകരിക്കുക. ഓര്മ്മയും വായനയും ഭാവനയും ഉള്ളിടത്തോളം ഞാന് എഴുതും.എപ്പോൾ വേണമെങ്കിലും അവ ഇല്ലാതാകാം .

The post മറവി രോഗം: പൊതുജീവിതം അവസാനിപ്പിക്കുന്നുവെന്ന് എഴുത്തുകാരൻ സച്ചിദാനന്ദൻ appeared first on Metro Journal Online.

See also  കടുത്ത ജാമ്യവ്യവസ്ഥകൾ: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി ജയിലിന് പുറത്തേക്ക്

Related Articles

Back to top button