കൊല്ലം കലക്ടറേറ്റ് സ്‌ഫോടനം: മൂന്ന് പ്രതികൾക്കും ജീവപര്യന്തം തടവുശിക്ഷ

കൊല്ലം കലക്ടറേറ്റ് സ്‌ഫോടനക്കേസിൽ മൂന്ന് പ്രതികൾക്കും ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി. കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. തമിഴ്‌നാട് മധുര സ്വദേശികളായ അബ്ബാസലി, ഷംസൂൺ കരീംരാജ, ദാവൂദ് സുലൈമാൻ എന്നിവരാണ് ഒന്ന് മുതൽ മൂന്ന് വരെ പ്രതികൾ
നാലാം പ്രതി ഷംസുദ്ദീനെ കോടതി വെറുതെവിട്ടിരുന്നു. എട്ട് വർഷം ജയിലിൽ കഴിഞ്ഞെന്നും കുറഞ്ഞ ശിക്ഷ നൽകണമെന്നുമാണ് പ്രതികൾ കോടതിയോട് ആവശ്യപ്പെട്ടിരുന്നത്. 2016 ജൂൺ 15നാണ് മുൻസിഫ് കോടതിക്ക് സമീപം കിടന്ന ജീപ്പിൽ ബോംബ് സ്‌ഫോടനം നടത്തിയത്
നിരോധിത സംഘടനയായ ബേസ്മൂവ്‌മെന്റ് പ്രവർത്തകരാണ് തമിഴ്‌നാട് മധുര സ്വദേശികളായ പ്രതികൾ. നാലാം ഷംസൂദ്ദീനെ മതിയായ തെളിവുകൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വെറുതെ വിട്ടത്.
The post കൊല്ലം കലക്ടറേറ്റ് സ്‌ഫോടനം: മൂന്ന് പ്രതികൾക്കും ജീവപര്യന്തം തടവുശിക്ഷ appeared first on Metro Journal Online.