Kerala

ഗാർഹിക പീഡന വിവരങ്ങൾ ദിവ്യശ്രീ കൗൺസിലിംഗിൽ പറഞ്ഞു; വൈകിട്ട് വീട്ടിലെത്തി അരും കൊല

കരിവെള്ളൂർ പലിയേരിക്കൊവ്വൽ സ്വദേശിയും വനിതാ സിവിൽ പോലീസ് ഓഫീസറുമായ പി ദിവ്യശ്രീയെ(35) ഭർത്താവ് കെ രാജേഷ് കൊലപ്പെടുത്തിയത് ഗാർഹിക പീഡന വിവരങ്ങൾ കൗൺസിലിംഗിൽ പറഞ്ഞതിന്റെ ദേഷ്യത്തിന്. ചോദ്യം ചെയ്യലിലാണ് രാജേഷ് പോലീസിനോട് ഇക്കാര്യം പറഞ്ഞത്. ഏഴ് ലക്ഷം രൂപ രാജേഷ് ധൂർത്തടിച്ചെന്ന് ദിവ്യശ്രീ പറഞ്ഞതും പ്രകോപനത്തിന് കാരണമായി

കുടുംബപ്രശ്‌നത്തെ തുടർന്ന് ഇരുവരും മാറി താമസിക്കുകയായിരുന്നു. ഇന്നലെ കുടുംബ കോടതിയിൽ സിറ്റിംഗ് ഉണ്ടായിരുന്നു. സിറ്റിംഗിലാണ് ഗാർഹിക പീഡന വിവരങ്ങൾ ദിവ്യശ്രീ വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെ വൈകുന്നേരം ദിവ്യശ്രീയുടെ വീട്ടിലെത്തിയ രാജേഷ് ബഹളമുണ്ടാക്കുകയും കൊടുവാള് കൊണ്ട് ദിവ്യശ്രീയെ ദേഹമാസകലം വെട്ടുകയുമായിരുന്നു

തടയാൻ ശ്രമിച്ച പിതാവ് കെ വാസുവിനും വെട്ടേറ്റു. നിലവിളിച്ച് ഇറങ്ങിയോടിയ ദിവ്യശ്രീ ഗേറ്റിന് മുന്നിൽ കുഴഞ്ഞുവീണു. നാട്ടുകാർ ഓടിക്കൂടി ഇവരെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാജേഷിനെ പുതിയതെരുവിലെ ബാറിൽ നിന്നാണ് പോലീസ് പിടികൂടിയത്‌

See also  നിയമവിദ്യാർഥിനിയുടെ കൊലപാതകം: പ്രതിയുടെ മനോനില സംബന്ധിച്ച റിപ്പോർട്ട് സുപ്രീം കോടതിക്ക് കൈമാറി

Related Articles

Back to top button