ലോസ് ആഞ്ചലീസിൽ ഫെഡറൽ സൈനികരെ വിന്യസിച്ച് ട്രംപ്; തെരുവിലിറങ്ങി ആയിരങ്ങൾ

അനധികൃത കുടിയേറ്റക്കാരെ പിടികൂടാൻ ഫെഡറൽ സൈനികരെ ഉപയോഗിച്ച ട്രംപിന്റെ നീക്കത്തിൽ പ്രതിഷേധിച്ച് ലോസ് ആഞ്ചലസിൽ ആയിരങ്ങൾ തെരുവിലിറങ്ങി. ജനങ്ങളുടെ പ്രതിഷേധം സംഘർഷത്തിലേക്കും വഴിമാറി. ഗതാഗതം തടസ്സപ്പെടുകയും വാഹനങ്ങൾക്ക് തീയിടുകയും ചെയ്തു
പ്രതിഷേധക്കാർക്ക് നേരെ പോലീസ് കണ്ണീർ വാതകവും റബർ ബുള്ളറ്റും പ്രയോഗിച്ചു. ട്രംപിന്റെ കുടിയേറ്റ നിയന്ത്രണത്തിനെതിരായ പ്രതിഷേധങ്ങളുടെ മൂന്നാം ദിവസമാണ് സംഘർഷമുണ്ടായത്. നഗരത്തിലേക്ക് മുന്നൂറോളം ഫെഡറൽ സൈനികരെത്തിയതോടെയാണ് ജനരോഷം ആളിക്കത്തിയത്
കസ്റ്റഡിയിലെടുത്ത അനധികൃത കുടിയേറ്റക്കാരെ എത്തിച്ച മെട്രോപോളിറ്റൻ ഡിറ്റൻഷൻ സെന്ററിന് പുറത്ത് നൂറുകണക്കിനാളുകൾ തടിച്ചുകൂടി. പിരിഞ്ഞു പോകണമെന്ന നിർദേശം പാലിക്കാതെ വന്നതോടെ ഇവർക്കെതിരെ റബർ ബുള്ളറ്റുകൾ പ്രയോഗിച്ചു.
അതേസമയം ഫെഡറൽ സൈനികരെ വിന്യസിച്ചത് സംഘർഷം രൂക്ഷമാക്കിയതെന്നും ട്രംപ് ഭരണകൂടത്തിനെതിരെ സംസ്ഥാനം കേസ് ഫയൽ ചെയ്യുമെന്നും കാലിഫോർണിയ ഗവർണർ പറഞ്ഞു. നഗരത്തിലെ സൈനിക വിന്യാസം സംസ്ഥാനത്തിന്റെ പരമാധികാരത്തിന് നേർക്കുള്ള വെല്ലുവിളിയാണെന്നും ഗവർണർ ഗാവിൻ ന്യൂസം ആരോപിച്ചു.
The post ലോസ് ആഞ്ചലീസിൽ ഫെഡറൽ സൈനികരെ വിന്യസിച്ച് ട്രംപ്; തെരുവിലിറങ്ങി ആയിരങ്ങൾ appeared first on Metro Journal Online.