Kerala

നടപടിയെടുത്താൽ അവരെല്ലാം വിളിച്ച് പറയും, അത് കാരണഭൂതനും പ്രശ്‌നമാകും: ചെന്നിത്തല

സ്വർണക്കൊള്ള കേസിൽ പെട്ടവർ യഥാർഥ കാര്യങ്ങൾ വിളിച്ചു പറയുമോ എന്ന പേടിയാണ് സിപിഎം നേതൃത്വത്തിനുള്ളതെന്ന് രമേശ് ചെന്നിത്തല. അതുകൊണ്ടാണ് ശബരിമല സ്വർണക്കൊള്ള കേസിൽ പെട്ട പത്മകുമാറിനെതിരെയും വാസുവിനെതിരെയും സിപിഎം നടപടിയെടുക്കാത്തത്. നടപടിയെടുത്താൽ അവരെല്ലാം വിളിച്ചു പറയും. അത് കാരണഭൂതനടക്കം പ്രശ്‌നമാകും. ദൈവഭൂതൻ എന്ന് പറഞ്ഞാൽ കാരണഭൂതനാണെന്നും ചെന്നിത്തല പറഞ്ഞു

അതേസമയം തന്ത്രിക്കെതിരെ മൊഴി നൽകി പോലീസിന്റെ കസ്റ്റഡിയിലുള്ള എ പത്മകുമാർ. ഉണ്ണികൃഷ്ണൻ പോറ്റിയും തന്ത്രി കണ്ഠരര് രാജീവരും തമ്മിൽ അടുത്ത ബന്ധമുണ്ട്. സ്വർണപ്പാളി അറ്റകുറ്റപ്പണിക്ക് അനുമതി നൽകിയത് തന്ത്രിയാണെന്നും പത്മകുമാർ മൊഴി നൽകി. പോറ്റിയെ ശബരിമലയിൽ സജീവമാക്കിയത് തന്ത്രിയും ഉദ്യോഗസ്ഥരുമാണെന്നാണ് പത്മകുമാറിന്റെ മൊഴി

ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് ശബരിമലയിൽ പലകാര്യങ്ങൾക്കായി നിയോഗിക്കുകയും സൗകര്യങ്ങൾ ഏർപ്പെടുത്തുകയും ചെയ്തത് ഉദ്യോഗസ്ഥരാണെന്നും അന്വേഷണ സംഘത്തിനോട് പത്മകുമാർ പറഞ്ഞു. എന്നാൽ ദേവസ്വം ബോർഡ് മിനുട്സിൽ കൃത്രിമത്വം നടന്നതെന്ന ചോദ്യത്തിന് പത്മകുമാറിന് മറുപടിയില്ല. അതേസമയം എ പത്മകുമാറിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇന്ന് വൈകുന്നേരം അഞ്ച് മണി വരെ എസ്‌ഐടിയുടെ കസ്റ്റഡിയിൽ തുടരും

See also  സസ്‌പെൻഷൻ കഴിഞ്ഞ് തിരികെ ജോലിക്ക് കയറിയ അന്ന് തന്നെ ഡിഎംഒ കൈക്കൂലി കേസിൽ പിടിയിൽ

Related Articles

Back to top button