World

അമേരിക്കയുടെ സാമ്പത്തിക സഹായത്തിന് പകരം യുക്രൈന്റെ ധാതുവിഭവങ്ങൾ; കരാർ യാഥാർഥ്യമായി

യുക്രൈനിലെ ധാതു വിഭവങ്ങൾ കരാറിൽ അമേരിക്കയും യുക്രൈനും ഒപ്പുവെച്ചു. മാസങ്ങൾ നീണ്ട ചർച്ചക്ക് ഒടുവിലാണ് കരാർ ഒപ്പുവച്ചത്. അമേരിക്ക നൽകുന്ന സാമ്പത്തിക സഹായങ്ങൾക്ക് പകരം ധാതു വിഭവങ്ങൾ പങ്കു വെക്കാനാണ് ധാരണ. യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസറ്റും യുക്രൈൻ ഉപ പ്രധാനമന്ത്രിയുമാണ് കരാറിൽ ഒപ്പുവച്ചത്.

അതേസമയം യുക്രൈൻ തലസ്ഥാനമായ കീവിൽ റഷ്യ നടത്തിയ മിസൈൽ ആക്രമണങ്ങളെ അപലപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തുവന്നിരുന്നു. യുക്രൈനെതിരെ റഷ്യ നടത്തി വരുന്ന യുദ്ധനടപടികൾ നിർത്താൻ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിനോട് ട്രംപ് ആവശ്യപ്പെട്ടിരുന്നു.

വെടിനിർത്തൽ പ്രഖ്യാപിച്ചതിന് മണിക്കൂറുകൾക്ക് ശേഷം റഷ്യൻ സൈന്യം ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായി യുക്രൈൻ ആരോപിച്ചു . ആക്രമണത്തിൽ ഒരു കുട്ടി കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

See also  റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയം ഡ്രോൺ ആക്രമണത്തിൽ തകർത്തു; പിഎസ്എൽ മത്സരങ്ങൾ പ്രതിസന്ധിയിൽ

Related Articles

Back to top button