Kerala

കടുവ സെൻസസിനിടെ കാട്ടാന ആക്രമണം; വനംവകുപ്പ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു

കടുവ സെൻസസിനിടെയുണ്ടായ കാട്ടാന ആക്രമണത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. പാലക്കാട് പുതൂർ ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്റ് കാളിമുത്തുവാണ് മരിച്ചത്. അട്ടപ്പാടി പുതൂരിലാണ് സംഭവം. 

സെൻസസിനിടെ കാട്ടാന ആക്രമിക്കാനെത്തിയതോടെ കാളിമുത്തുവും ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥനും ഓടി മാറിയിരുന്നു. ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥൻ വിവരം അറിയിച്ചതിനെ തുടർന്ന് ആർആർടി സംഘം പരിശോധന നടത്തി.

 പിന്നാലെയാണ് കാളിമുത്തുവിന്റെ മൃതദേഹം കണ്ടെത്തിയത്. മുള്ളി വനമേഖലയിലായിരുന്നു മൃതദേഹം. പുതൂരിൽ കഴിഞ്ഞ ദിവസം അഞ്ചംഗ വനപാലക സംഘം കാട്ടിൽ കുടുങ്ങിയിരുന്നു. ഇതേ മേഖലയിലാണ് ഇന്നത്തെ സംഭവം.
 

See also  ഫിലിപ് മമ്പാട് പെൺകുട്ടിയെ കൊണ്ടുപോയത് ഉപദ്രവിക്കണമെന്ന് കരുതിക്കൂട്ടി; റൂമെടുക്കാൻ നൽകിയത് പഴയ പോലീസ് ഐഡി

Related Articles

Back to top button