തകർച്ചകളിൽ നിന്ന് ഇംഗ്ലണ്ടിന്റെ നെടുംതൂണിലേക്ക്; റെക്കോർഡ് തുകയ്ക്ക് എലിയറ്റ് ആൻഡേഴ്സൺ മാഞ്ചസ്റ്റർ സിറ്റിയിലേക്ക്

മാഞ്ചസ്റ്റർ സിറ്റിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ട്രാൻസ്ഫർ തുകയ്ക്ക് ഇംഗ്ലണ്ട് മിഡ്ഫീൽഡർ എലിയറ്റ് ആൻഡേഴ്സണെ ക്ലബ്ബിലെത്തിക്കാൻ ധാരണയായി. നോട്ടിംഗ്ഹാം ഫോറസ്റ്റിൽ നിന്നും £116 മില്യൺ (ഏകദേശം 130 മില്യൺ പാക്കേജ്) എന്ന റെക്കോർഡ് തുകയ്ക്കാണ് 23 കാരനായ താരം ഇത്തിഹാദ് സ്റ്റേഡിയത്തിലേക്ക് മാറുന്നത്. ഇതോടെ ഒരു ബ്രിട്ടീഷ് കളിക്കാരന് ലഭിക്കുന്ന ഏറ്റവും ഉയർന്ന ട്രാൻസ്ഫർ തുക എന്ന റെക്കോർഡും ആൻഡേഴ്സൺ സ്വന്തമാക്കി.
നിലവിൽ അമേരിക്കയിൽ ഫിഫ ലോകകപ്പ് കളിക്കുന്ന ഇംഗ്ലണ്ട് ടീമിനൊപ്പമുള്ള താരം അവിടെ വെച്ച് തന്നെ മെഡിക്കൽ പരിശോധനകൾ പൂർത്തിയാക്കും. പെപ് ഗ്വാർഡിയോളയ്ക്ക് ശേഷം സിറ്റി മധ്യനിരയെ പുനരുജ്ജീവിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ഈ വൻ നീക്കം. കഴിഞ്ഞ പ്രീമിയർ ലീഗ് സീസണിൽ ഫോറസ്റ്റിനായി ഏറ്റവും കൂടുതൽ പന്തുകൾ വീണ്ടെടുത്തതും (306 തവണ) ഡ്യുവലുകൾ ജയിച്ചതും (297) ഈ യുവതാരമായിരുന്നു. തോമസ് ടുഹലിന്റെ ഇംഗ്ലണ്ട് നിരയിലെയും ഏറ്റവും പ്രധാനപ്പെട്ട താരമായി ആൻഡേഴ്സൺ മാറിയിട്ടുണ്ട്



