Kerala

മന്ത്രി വീണ ജോർജ് പരിയാരം മെഡിക്കൽ കോളേജ് വിട്ടു; തുടർ ചികിത്സ ഇനി തിരുവനന്തപുരത്ത്

കണ്ണൂരിൽ കെ എസ് യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ പരുക്കേറ്റ ആരോഗ്യമന്ത്രി വീണ ജോർജിനെ പരിയാരം മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. മന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റാനാണ് തീരുമാനം. രാത്രി ഓൺലൈനായി ചേർന്ന മെഡിക്കൽ ബോർഡ് യോഗമാണ് തീരുമാനമെടുത്തത്

പുലർച്ചെ നാല് മണിയോടെ റോഡ് മാർഗം മന്ത്രിയും സംഘവും തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു. രാത്രിയോടെ മന്ത്രിയുടെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടിരുന്നു. രക്തസമ്മർദം സാധാരണ നിലയിലേക്ക് വരുന്നതായും മെഡിക്കൽ ബോർഡ് വിലയിരുത്തി. പിന്നാലെയാണ് തിരുവനന്തപുരത്തേക്ക് മാറ്റാൻ തീരുമാനിച്ചത്

അതേസമയം മന്ത്രിയുടെ മൊഴിയെടുക്കാൻ അന്വേഷണ സംഘം ഇന്ന് വീണ്ടും അനുമതി തേടും. കഴിഞ്ഞ ദിവസങ്ങളിൽ മന്ത്രിയുടെ ആരോഗ്യസ്ഥിതി പരിഗണിച്ച് അനുമതി നിഷേധിച്ചിരുന്നു. കെ എസ് യു പ്രതിഷേധം നടന്ന സ്ഥലത്തെ ക്യാമറ ദൃശ്യം ആവശ്യപ്പെട്ട് അന്വേഷണ സംഘം ആർ പി എഫിന് അപേക്ഷ നൽകി
 

See also  രാഹുൽ മാങ്കൂട്ടത്തിൽ നേതാക്കൾക്കൊപ്പം വേദി പങ്കിടരുത്; പെൺകുട്ടി പരാതിയുമായി മുന്നോട്ടു പോകണമെന്നും മുരളീധരൻ

Related Articles

Back to top button