Kerala

എൻ വാസുവിന്റെ ജാമ്യാപേക്ഷയിൽ വിധി ഡിസംബർ 3ന്

ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം കമ്മീഷണറും ദേവസ്വം പ്രസിഡന്റുമായിരുന്ന എൻ വാസുവിന്റെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. കൊല്ലം വിജിലൻസ് കോടതിയിലാണ് വാദം പൂർത്തിയായത്. ജാമ്യാപേക്ഷയിൽ ഡിസംബർ 3ന് വിധി പറയും. 

എൻ വാസു വിരമിച്ചതിന് ശേഷമാണ് സ്വർണപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയതെന്ന് പ്രതിഭാഗം വാദിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉത്തരവിറങ്ങിയപ്പോഴും വാസു ചുമതലയിൽ ഉണ്ടായിരുന്നില്ല. വാസുവിന്റെ അറിവോടെയല്ല ഒന്നും നടന്നതെന്നും പ്രതിഭാഗം വാദിച്ചു

മുരാരി ബാബു കൈമാറിയ കത്ത് ഉചിതമായ തീരുമാനമെടുക്കുന്നതിന് ബോർഡിന് കൈമാറുക മാത്രമാണ് എൻ വാസു ചെയ്തത്. അതിനെ ശുപാർശ എന്ന് പറയാനാകില്ലെന്നും പ്രതിഭാഗം വാദിച്ചു. അതേസമയം പ്രോസിക്യൂഷൻ ജാമ്യം നൽകുന്നതിനെ ശക്തമായി എതിർത്തു.
 

See also  എന്റെ മരണത്തിന് ആരും ഉത്തരവാദികളല്ല; നീറ്റ് പുനഃപരീക്ഷയ്ക്ക് മണിക്കൂറുകൾ ബാക്കിനിൽക്കെ 19കാരി ജീവനൊടുക്കി

Related Articles

Back to top button