Kerala

വർഗീയ കലാപങ്ങളുടെ പേരിൽ താത്കാലിക രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നത് ശരിയല്ല: മന്ത്രി വി ശിവൻകുട്ടി

മാറാട് വിഷയം വീണ്ടും ചർച്ച ചെയ്യുന്നത് രാഷ്ട്രീയ ധ്രുവീകരണത്തിന് വേണ്ടിയല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വർഗീയ കലാപങ്ങളുടെ പേരിൽ താത്കാലിക രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നത് ശരിയല്ല. അതൊന്നും വോട്ടായി മാറ്റാമെന്ന് കരുതുകയും വേണ്ട. ന്യൂനപക്ഷ-ഭൂരിപക്ഷ വർഗീയത നാടിനാപത്താണെന്നും മന്ത്രി പറഞ്ഞു

കലോത്സവങ്ങളുടെ വേദികളുടെ പേരിൽ നിന്ന് താമര ഒഴിവാക്കിയത് ദേശീയ രാഷ്ട്രീയ പാർട്ടികളുടെ ചിഹ്നം ആയതുകൊണ്ടാണ്. വിവാദം ഒഴിവാക്കാനായി എടുത്ത തീരുമാനമാണത്. വികെ പ്രശാന്ത് ഓഫീസ് മാറിയത് മാന്യതയുടെ പേരിലാണ്. 

ഇഡി ഡെപ്യൂട്ടി ഡയറക്ടർ രാധാകൃഷ്ണനെതിരെ കേസെടുത്ത് ജയിലിൽ അടക്കണം. മുഖ്യമന്ത്രി, മുഖ്യമന്ത്രിയുടെ ഓഫീസ്, മുഖ്യമന്ത്രിയെ പ്രതിയാക്കാനുള്ള ശ്രമം എല്ലാം നടത്തിയത് രാധാകൃഷ്ണനാണ്. കേന്ദ്ര ഏജൻസിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടെന്നും മന്ത്രി പറഞ്ഞു
 

See also  തിരുവനന്തപുരത്ത് എൽഡിഎഫിന്റെ വനിതാ സ്ഥാനാർഥിക്ക് നേരെ ലഹരി സംഘത്തിന്റെ ആക്രമണം

Related Articles

Back to top button