ഇന്ദുജയുടെ ശരീരത്തിൽ മർദനമേറ്റ പാടുകൾ; തഹസിൽദാറുടെ നേതൃത്വത്തിൽ പരിശോധന

തിരുവനന്തപുരം പാലോട് ഭർതൃഗൃഹത്തിൽ മൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ നവവധു ഇന്ദുജയുടെ ശരീരത്തിൽ മർദനമേറ്റ പാടുകൾ. നെടുമങ്ങാട് തഹസിൽദാറുടെ നേതൃത്വത്തിൽ മൃതദേഹത്തിൽ നടന്ന പരിശോധനയിലാണ് മർദനമേറ്റ പാടുകൾ കണ്ടത്. ഇന്ദുജയുടെ കണ്ണിന് സമീപവും തോളിലുമാണ് പാടുകൾ
യുവതിയുടെ ഭർത്താവ് അഭിജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മകളെ കൊന്ന് കെട്ടിത്തൂക്കിയതെന്നാണ് അച്ഛൻ ശശിധരൻ ആരോപിച്ചത്. ആദിവാസി സമൂഹത്തിൽ നിന്നുള്ള ഇന്ദുജയും അഭിജിത്തും രണ്ട് വർഷത്തോളം പ്രണയത്തിലായിരുന്നു. ഇവരുടെ വിവാഹത്തിന് വീട്ടുകാർക്ക് സമ്മതമായിരുന്നില്ല
നാല് മാസം മുമ്പ് ഇന്ദുജയെ അഭിജിത്ത് വിളിച്ചിറക്കി കൊണ്ടുപോയി. സമീപത്തെ അമ്പലത്തിൽ നിന്ന് താലി കെട്ടിയ ശേഷം ഒന്നിച്ച് താമസിക്കുകയായിരുന്നു. നിയമപരമായി വിവാഹം രജിസ്റ്റർ ചെയ്തിരുന്നില്ല. സ്വന്തം വീട്ടുകാരുമായി ഇതിന് ശേഷം ഇന്ദുജക്ക് കാര്യമായ ബന്ധമുണ്ടായിരുന്നില്ല
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ അഭിജിത്തിന്റെ വീട്ടിൽ രണ്ടാമത്തെ നിലയിലെ ജനലിൽ ഇന്ദുജയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഈ സമയത്ത് അമ്മൂമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നതെന്നാണ് അഭിജിത്തിന്റെ മൊഴി.
The post ഇന്ദുജയുടെ ശരീരത്തിൽ മർദനമേറ്റ പാടുകൾ; തഹസിൽദാറുടെ നേതൃത്വത്തിൽ പരിശോധന appeared first on Metro Journal Online.