Kerala

വയനാട്ടിലും ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശം; വോട്ടുറപ്പിക്കാനുള്ള നെട്ടോട്ടത്തിൽ മുന്നണികൾ

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട്ടിലും ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശം. പരസ്യപ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിൽ പരാമവധി വോട്ട് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് മുന്നണികൾ. വോട്ട് പിടിക്കാനായി കൂടുതൽ നേതാക്കൾ ഓരോ മുന്നണിക്ക് വേണ്ടിയും ഇന്ന് കളത്തിലിറങ്ങും. പാലക്കാട് ഇന്ന് യുഡിഎഫിന്റെയും ബിജെപിയുടെയും ട്രാക്ടർ റാലികളും നടക്കുന്നുണ്ട്

വയനാട്ടിൽ കൊട്ടിക്കലാശത്തിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധിയും എത്തും. പ്രിയങ്ക ഗാന്ധിക്കൊപ്പം രാവിലെ ബത്തേരിയിലും വൈകിട്ട് തിരുവമ്പാടിയിലും കൊട്ടിക്കലാശത്തിൽ രാഹുൽ ഗാന്ധി പങ്കെടുക്കും. രണ്ടിടത്തും ഇരുവരും ഒന്നിച്ച് റോഡ് ഷോയ്‌ക്കെത്തും

എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരി കൽപ്പറ്റയിലെ കൊട്ടിക്കലാശത്തിൽ പങ്കെടുക്കും. എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസ് കൽപ്പറ്റയിലും മാനന്തവാടിയിലും ബത്തേരിയിലും റോഡ് ഷോയിൽ പങ്കെടുക്കും.

ചേലക്കര ടൗണിലാണ് മൂന്ന് സ്ഥാനാർഥികളും പങ്കെടുത്തുള്ള കൊട്ടിക്കലാശം നടക്കുന്നത്. യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിനൊപ്പം കെപിസിസി പ്രസിഡന്റ് കെ സുധാകരനും എൽഡിഎഫ് സ്ഥാനാർഥി യുആർ പ്രദീപിനൊപ്പം പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർഥി സരിനും കൊട്ടിക്കലാശത്തിൽ പങ്കെടുക്കും.

See also  തെരഞ്ഞെടുപ്പ് സർക്കാരിന്റെ വിലയിരുത്തൽ; പാലക്കാട് എൽഡിഎഫ് ഒന്നാമത് എത്തുമെന്ന് മന്ത്രി റിയാസ്

Related Articles

Back to top button