Kerala

വയനാട് പുനരധിവാസം: ഭൂമി ഏറ്റെടുക്കാമെന്ന് ഹൈക്കോടതി, എസ്‌റ്റേറ്റ് ഉടമകളുടെ ഹർജി തള്ളി

മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിൽ സർക്കാരിന് ആശ്വാസം. ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് ടൗൺഷിപ്പ് നിർമിക്കാൻ എസ്റ്റേറ്റ് ഏറ്റെടുക്കാമെന്നാണ് ഹൈക്കോടതി ഉത്തരവ്. ഭൂമി ഏറ്റെടുക്കലിന് എതിരെയുള്ള എസ്‌റ്റേറ്റ് ഉടമകളുടെ ഹർജി കോടതി തള്ളി. ആവശ്യമായ നഷ്ടപരിഹാരം നൽകണമെന്ന് കോടതി നിർദേശം നൽകി

ലാൻഡ് അക്വിസിഷൻ നിയമപ്രകാരം ഭൂമി ഏറ്റെടുക്കാമെന്നാണ് ഹൈക്കോടതിയുടെ നിർദേശം. ടൗൺഷിപ്പായി എസ്റ്റേറ്റ് ഭൂമി അളന്ന് തിട്ടപ്പെടുത്തുന്നതിന് സർക്കാരിന് വേണ്ട സഹായം ചെയ്തു കൊടുക്കണമെന്നും കോടതി നിർദേശിച്ചു. നഷ്ടപരിഹാരത്തിൽ തർക്കമുണ്ടെങ്കിൽ എസ്റ്റേറ്റ് ഉടമകൾക്ക് നിയമനടപടിയുമായി മുന്നോട്ടു പോകാമെന്നും ഹൈക്കോടതി വ്യക്തമാക്കി

ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റേതാണ് ഉത്തരവ്. എൽസ്റ്റൺ, ഹാരിസൺ മലയാളം എന്നിവരായിരുന്നു ഹർജിക്കാർ. ടുമ്പാല എസ്റ്റേറ്റിലെ 65.41 ഹെക്ടർ ഭൂമി ദുരന്തനിവാരണ നിയമപ്രകാരം ഏറ്റെടുക്കുന്നതിനെതിരെ ഹാരിസൺ മലയാളം പ്ലാന്റേഷൻ കോർപറേഷനും 78.73 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിനെതിരെ കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റുമാണ് ഹർജി നൽകിയത്.

The post വയനാട് പുനരധിവാസം: ഭൂമി ഏറ്റെടുക്കാമെന്ന് ഹൈക്കോടതി, എസ്‌റ്റേറ്റ് ഉടമകളുടെ ഹർജി തള്ളി appeared first on Metro Journal Online.

See also  എൻഒസി നൽകുന്നതിൽ കാലതാമസം വന്നിട്ടില്ല; നവീൻ ബാബുവിന് വീഴ്ചയില്ലെന്ന് കലക്ടറുടെ റിപ്പോർട്ട്

Related Articles

Back to top button