Kerala

ദേവസ്വം ബോർഡിന് 3.4 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി ഓഡിറ്റ് റിപ്പോർട്ട്

ആഗോള അയ്യപ്പ സംഗമം നടത്തിയതിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് 3.4 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി ഓഡിറ്റ് റിപ്പോർട്ട്. ഫണ്ട് വിനിയോഗത്തിൽ ദേവസ്വം ബോർഡിന് വീഴ്ച പറ്റിയെന്നും സംഗമത്തിന് സർക്കാരിന്റെ പണം ഉപയോഗിക്കരുതെന്ന ഹൈക്കോടതി ഉത്തരവ് ലംഘിക്കപ്പെട്ടെന്നും റിപ്പോർട്ടിൽ പറയുന്നു

ഓഡിറ്റ് റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. അയ്യപ്പ സംഗമത്തിന് വേണ്ടി സർക്കാരിൽ നിന്നും ദേവസ്വം ബോർഡിൽ നിന്നും പണം കൈപ്പറ്റരുതെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. സ്‌പോൺസർഷിപ്പിലൂടെ പണം കണ്ടെത്താമെന്നാണ് കരുതിയിരുന്നത്. 

എട്ട് കോടി രൂപ ചെലവാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നേരത്തെ ദേവസ്വം മന്ത്രി പറഞ്ഞിരുന്നു. അതേസമയം എത്ര രൂപ സ്‌പോൺസർഷിപ്പിലൂടെ കണ്ടെത്തിയെന്ന് വ്യക്തമല്ല. ദേവസ്വം ബോർഡിന്റെ സർപ്ലസ് ഫണ്ടിൽ നിന്നാണ് 3.4 കോടി രൂപ എടുത്തിട്ടുള്ളത്.
 

See also  കോഴിക്കോട്ടെ 26കാരിയുടെ കൊലപാതകം; മരണശേഷം യുവതി മൂന്ന് തവണ പീഡനത്തിനിരയായി

Related Articles

Back to top button