Kerala

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കൈകാര്യം ചെയ്യാൻ മാത്രം അഞ്ച് പേരുണ്ട്; വി കെ സനോജ്

ഡിവൈഎഫ്ഐയുടെ പതിനാറാമത് സംസ്ഥാന സമ്മേളനം ഈ മാസം 19 മുതൽ 22 വരെ തൃശ്ശൂരിൽ വച്ച് നടക്കുമെന്ന് വി കെ സനോജ്. പ്രതിനിധി സമ്മേളനം ഇരുപതാം തീയതി പ്രകാശ് രാജ് ഉദ്ഘാടനം ചെയ്യും. ഇരുപത്തിരണ്ടാം തീയതി നടക്കുന്ന പൊതു സമ്മേളനം പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. റാലിയിൽ ഒരു ലക്ഷത്തിലധികം പ്രവർത്തകർ പങ്കെടുക്കും.

സമരനായിക ഐഷി ഘോഷ് അടക്കമുള്ളവർ റാലിയുടെ ഭാഗമാകും. ഡിവൈഎഫ്ഐ യങ് ഇന്ത്യ ക്യാമ്പയിൻ കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട 215 കേന്ദ്രങ്ങളിൽ നടത്തും. യുവതി യുവാക്കൾക്ക് തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യത്തിലാണ് രാജ്യവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി കേരളത്തിൽ ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.

DYFI യുടെ അംഗത്വത്തിന് പ്രായ പരിധി 40 വയസാണ്. സമ്മേളനത്തിലൂടെ സ്വാഭാവികമായും മാറ്റങ്ങൾ ഉണ്ടായേക്കാം. അതെല്ലാം സംഘടന സംവിധാനത്തിന്റെ ഭാഗമാണെന്നും വി കെ സനോജ് വ്യക്തമാക്കി. അതല്ലാതെ ഉയർന്നുവരുന്ന വാർത്തകൾക്കൊന്നും ഒരു അടിസ്ഥാനവുമില്ല. വനിതകളെ എല്ലാം പ്രോത്സാഹിപ്പിക്കണം എന്നാണ് നയം. വനിതകൾ നേതൃത്വത്തിലേക്ക് വരുന്നത് പോസിറ്റീവ് കാര്യമാണ്. മെസ്സിയുടെ കേരളം സന്ദർശനം, നേരത്തെ മുതൽ വിവാദമുണ്ടാക്കാനുള്ള ശ്രമങ്ങൾ കാണുന്നുണ്ട്.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വലിയ അഴിമതി നടന്നു എന്ന് കാണിക്കാൻ ഒരുപറ്റം മാധ്യമങ്ങൾ ശ്രമിക്കുന്നു. മെസി കേരളത്തിൽ വന്നാൽ കാണണമെന്ന് ആഗ്രഹിച്ച ആളുകളാണ് ബഹുഭൂരിപക്ഷവും. അതിൻ്റെ കൂടെയാണ് ഞങ്ങളും. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കൈകാര്യം ചെയ്യാൻ മാത്രം 5 പേരുണ്ട് എന്നാണ് വാർത്ത. ഇല്ലെങ്കിൽ മുഖ്യമന്ത്രി നിഷേധിക്കട്ടെയെന്നും വി കെ സനോജ് ചോദിച്ചു.

മുഖ്യമന്ത്രി പറയുന്ന കാര്യം രണ്ട് മിനിറ്റിനുള്ളിൽ പൊളിഞ്ഞു പോകുന്നു. മുഹമ്മദ് ഹുസൈന് മുഖ്യമന്ത്രിയുമായി 2021 മുതൽ ബന്ധമുണ്ട്. മുഖ്യമന്ത്രിയുടെ വീട്ടിൽ എപ്പോഴും കയറിച്ചെല്ലാവുന്ന ബന്ധം പ്രതിക്കുണ്ട്. കേസിൽ സമഗ്രമായ അന്വേഷണം വേണം. യൂത്ത് കോൺഗ്രസിന്റെ ഭാരവാഹികളാണ് കേസിൽ സാക്ഷികളായിട്ടുള്ളത്. അപ്പോൾ കേസ് അന്വേഷണം എന്താകുമെന്ന് മനസിലാകുമല്ലോയെന്നും അദ്ദേഹം വിമർശിച്ചു.

See also  ഭാര്യയെ കൊലപ്പെടുത്താൻ ശ്രമം, മുറ്റത്തുണ്ടായിരുന്ന സ്‌കൂട്ടർ കത്തിച്ചു; യുവാവ് അറസ്റ്റിൽ

Related Articles

Back to top button