Sports

യുഎസ്എയെ തകർത്ത് ബെൽജിയം ക്വാർട്ടറിൽ; ഫ്രീസ് വരുത്തിയ പിഴവ് മുതലെടുത്ത് വാനകെൻ

സീറ്റിൽ: 2026 ഫിഫ ലോകകപ്പിന്റെ പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ അമേരിക്കയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് ബെൽജിയം ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. യുഎസ് ഗോൾകീപ്പർ മാറ്റ് ഫ്രീസിന്റെ ഗുരുതരമായ പിഴവ് മുതലെടുത്ത് പകരക്കാരനായി ഇറങ്ങിയ ഹാൻസ് വാനകെൻ നേടിയ ഗോൾ മത്സരത്തിൽ ബെൽജിയത്തിന് പൂർണ്ണ നിയന്ത്രണം നൽകി. ചാർലസ് ഡി കെറ്റെലെയറുടെ ഇരട്ട ഗോളുകളും മത്സരത്തിന്റെ അവസാന നിമിഷത്തിൽ റൊമേലു ലുക്കാക്കു നേടിയ ഗോളും ബെൽജിയത്തിന്റെ വിജയം ആധികാരികമാക്കി.

​ആദ്യ പകുതിയിൽ തന്നെ രണ്ട് ഗോളുകൾ നേടി ബെൽജിയം മുന്നിലെത്തിയിരുന്നു. മത്സരത്തിന്റെ ഒൻപതാം മിനിറ്റിൽ ചാർലസ് ഡി കെറ്റെലെയറിലൂടെ ബെൽജിയമാണ് ആദ്യ ഗോൾ നേടിയത്. എന്നാൽ 31-ാം മിനിറ്റിൽ മാലിക് ടിൽമാൻ ഫ്രീക്കിക്കിലൂടെ യുഎസ്എയ്ക്ക് സമനില സമ്മാനിച്ചു. ഇതിന് മറുപടിയായി രണ്ട് മിനിറ്റുകൾക്കകം (33-ാം മിനിറ്റ്) ഡി കെറ്റെലെയർ തന്റെ രണ്ടാം ഗോളിലൂടെ ബെൽജിയത്തിന് വീണ്ടും ലീഡ് നൽകി.

​രണ്ടാം പകുതിയിൽ തിരിച്ചടിക്കാൻ ശ്രമിച്ച അമേരിക്കയ്ക്ക് കനത്ത തിരിച്ചടിയാണ് ഗോൾകീപ്പർ മാറ്റ് ഫ്രീസിന്റെ ഭാഗത്തുനിന്നുണ്ടായ പിഴവ്. ഈ അവസരം കൃത്യമായി വിനിയോഗിച്ച വാനകെൻ 57-ാം മിനിറ്റിൽ ബെൽജിയത്തിന്റെ മൂന്നാം ഗോൾ നേടി. ഇതോടെ കളി പൂർണ്ണമായും റെഡ് ഡെവിൾസിന്റെ കൈകളിലായി. ഒടുവിൽ ഇഞ്ചുറി ടൈമിൽ ലുക്കാക്കുവും വലകുലുക്കിയതോടെ അമേരിക്ക ലോകകപ്പിൽ നിന്നും പുറത്തായി.

See also  'ബിസിസിഐ ചതിച്ചാശാനേ'; വനിതാ ഏകദിന ലോകകപ്പിന് കാര്യവട്ടം വേദിയാകില്ല

Related Articles

Back to top button