ഇറാനിൽ കരയുദ്ധത്തിനില്ലെന്ന് ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടൺ/കുവൈറ്റ് സിറ്റി: ഗൾഫ് മേഖലയിൽ യുദ്ധഭീതി വർധിപ്പിച്ചുകൊണ്ട് കുവൈറ്റിന് നേരെ കടുത്ത ആക്രമണം. എന്നാൽ ഇറാനെതിരെയുള്ള സൈനിക നീക്കത്തിൽ തങ്ങൾ നേരിട്ട് കരസേനയെ ഇറക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ഇതോടെ പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ അതീവ സങ്കീർണ്ണമായ ഘട്ടത്തിലേക്ക് നീങ്ങുകയാണ്.
ഇറാനുമായി നിലനിൽക്കുന്ന തർക്കങ്ങൾക്കിടയിലും അവിടെയൊരു ശക്തമായ കരയുദ്ധത്തിന് താല്പര്യമില്ലെന്നാണ് ട്രംപ് ഭരണകൂടം നൽകുന്ന സൂചന. കൂടുതൽ അമേരിക്കൻ സൈനികരുടെ ജീവൻ അപകടത്തിലാക്കുന്ന തരത്തിലുള്ള നീക്കങ്ങളിൽ നിന്ന് പിന്മാറുമെന്നും, മറ്റ് പ്രതിരോധ മാർഗങ്ങളാകും സ്വീകരിക്കുകയെന്നും ട്രംപ് വ്യക്തമാക്കി.
അതേസമയം, ട്രംപിന്റെ ഈ പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെയാണ് ഗൾഫ് മേഖലയെ ഞെട്ടിച്ചുകൊണ്ട് കുവൈറ്റിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നിൽ ആരാണെന്ന കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, മേഖലയിലെ ഇറാൻ അനുകൂല ഗ്രൂപ്പുകളിലേക്ക് തന്നെയാണ് വിരൽ ചൂണ്ടുന്നത്. ആക്രമണത്തെത്തുടർന്ന് കുവൈറ്റിലും അയൽരാജ്യങ്ങളിലും അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കുവൈറ്റിന് നേരെെയുണ്ടായ ആക്രമണത്തെ അമേരിക്കയും മറ്റ് അന്താരാഷ്ട്ര ശക്തികളും ശക്തമായി അപലപിച്ചു.



