Kerala

പോറ്റിക്ക് സർവ സ്വാതന്ത്ര്യം, പൂജ ബുക്കിംഗിന് പ്രത്യേക പരിഗണന; സ്വർണക്കൊള്ളയിൽ പത്മകുമാറിന് കുരുക്ക് മുറുകുന്നു

ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിന് കുരുക്ക് മുറുകുന്നു. ഉണ്ണികൃഷ്ണൻ പോറ്റിക്ക് പത്മകുമാർ സർവ സ്വാതന്ത്ര്യവും നൽകിയിരുന്നുവെന്ന് ജീവനക്കാർ മൊഴി നൽകി. പോറ്റിയുടെ ബന്ധുക്കലും അതിഥികളും ഉപയോഗിച്ചിരുന്നത് ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ മുറിയാണ്

പോറ്റിക്ക് സാഹയം ചെയ്യാൻ പത്മകുമാർ നിർബന്ധിച്ചിരുന്നു. സന്നിധാനത്ത് നട അടച്ചിട്ട സമയത്ത് പോലും ഉണ്ണികൃഷ്ണൻ പോറ്റി എത്തി. 
പൂജാ ബുക്കിംഗിലും പോറ്റിക്ക് പ്രത്യേക പരിഗണനകൾ നൽകിയെന്നും ജീവനക്കാർ മൊഴി നൽകി. 

അതേസമയം ശാസ്ത്രീയ പരിശോധനക്കായി സന്നിധാനത്തെ സ്വർണപ്പാളികളുടെ സാമ്പിൾ ഇന്ന് ശേഖരിക്കും. ശബരിമ സ്വർണക്കൊള്ളയിൽ പോലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ രേഖകൾ ആവശ്യപ്പെട്ട് ഇഡി നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
 

See also  ഹരിപ്പാട് വയോധികനെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

Related Articles

Back to top button